തൃക്കാക്കര പീഡനം: സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനു നൽകിയ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. പീഡനമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുനു.

തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ 31നകം സർക്കാറിന് വിശദീകരണം നൽകാനും ട്രൈബ്യൂണൽ നിർദേശമുണ്ട്.

നിരവധി പീഡനക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണെന്ന് വ്യക്തമായതിനെ തുടർന്ന് സുനുവിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിരുന്നു. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ഡി.ജി.പി മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു.

തൃക്കാക്കര പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് സുനു സസ്‍പെൻഷനിലാണ്. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും സി.ഐ ഉൾപ്പെടെയുള്ളവർ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. മറ്റൊരു കേസിൽ ജയിലിലായ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് തൃക്കാക്കര സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുനു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

കേസിൽ പ്രതിയായിരിക്കെ ജോലിക്കെത്തിയത് വിവാദമായതിനെ തുടർന്ന് അവധിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - P.R. Sunu's application against the motion to dismiss him from service was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.