മാവേലിക്കര: കാരാഗൃഹവാസം കവിമനസ്സിനെ തളർത്തുന്നതേയില്ല. പകരം അവിടെ പ്രണയത്തിെൻറയും വിരഹത്തിെൻറയും നേർചിത്രങ്ങളായി കവിതകൾ വിരിയുന്നു. മാവേലിക്കര സ്പെഷൽ സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന ഫൈസലാണ് ആയിരത്തി ഇരുനൂറോളം കവിതകൾ പൂർത്തിയാക്കുന്നത്.
‘ഇരുളിലെ തടവറക്കുള്ളില്‍ ഞാന്‍ വിതുമ്പി... വേര്‍പിരിഞ്ഞ ജന്മമായി കഴിയുന്നു ഞാന്‍...’ ‘തടവറ’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. രണ്ടര വര്‍ഷത്തെ ജയിൽവാസത്തിനിടെ ആയിരത്തി ഇരുന്നൂറോളം രചനകളാണ് പൂർത്തീകരിച്ചത്. ആറ് നോട്ടുബുക്കുകള്‍ നിറയെ കവിതകള്‍ കുറിച്ചുവെച്ചിരിക്കുന്നു. രചനകള്‍ അച്ചടിമഷി പുരളുകയോ ആല്‍ബമാക്കി പുറത്തിറക്കുകയോ ചെയ്യണമെന്നാണ് ഈ 47കാരെൻറ ജീവിതാഭിലാഷം.കൊലപാതക കേസിൽപെട്ടാണ് വള്ളികുന്നം കടുവിനാല്‍ പനച്ചിവിളയില്‍ ജെ. ഫൈസല്‍ വിചാരണ തടവുകാരനായി കഴിയുന്നത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിെൻറ വിചാരണ ആലപ്പുഴ കോടതിയില്‍ നടക്കുകയാണ്.
ജീവിത പ്രാരബ്ധങ്ങളാൽ ഒമ്പതാം തരത്തിനപ്പുറം വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ഫൈസലിന് ജയിലിലെത്തിയ ശേഷമാണ് കവിതയുടെ വഴിയിലൂടെ യാത്ര ചെയ്യാനായത്. കവിതക്ക് പുറമെ ഭക്തിഗാനവും നാടന്‍പാട്ടും മാപ്പിളപ്പാട്ടും ഫൈസലിന് കൂടപ്പിറപ്പാണ്. സൃഷ്ടികൾ പ്രസിദ്ധീകരിക്കാന്‍ ഉന്നത അധികൃതരുടെ അനുമതി തേടാനുള്ള ഒരുക്കത്തിലാണ് ഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.