കോട്ടയം: പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചലിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജയിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ കണക്ക് കൂട്ടൽ. യു.ഡി.എഫ് കേന്ദ്രങ്ങളിൽ നല്ല രീതിയിൽ പോളിങ് നടന്നു. എന്നാൽ, വോട്ട് ചെയ്യാനെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. അതംഗീകരിക്കാൻ കഴിയില്ല. മണ്ഡലത്തിലെ 31 ബൂത്തുകളിലാണ് പ്രയാസം ഉണ്ടായത്. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനിടെ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജെയ്ക്കിെൻറ വിജയത്തിനായി കത്ത് സമർപ്പിച്ചതിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത്, പരിഹാസമായി കാണുന്നില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നും ചാണ്ടി പറഞ്ഞു.
ആത്മവിശ്വാസം നൽകുന്ന അനുഭവമാണെനിക്കുള്ളതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ കണക്കാക്കി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കഴിയില്ല. വർധിച്ചതിനും കുറഞ്ഞതിനും അനുകൂലമായ ഘടകങ്ങൾ കാണാൻ ഇരുമുന്നണികൾക്കും കഴിയും. ഇന്നലെ ഉച്ചവരെയുള്ള വാർത്തകളിൽ നിറഞ്ഞത്, വൻ പോളിംങ് എന്നാണ്. എന്നാൽ, ഉച്ചയോടെ കാര്യങ്ങൾ മാറി മറഞ്ഞു. ഞങ്ങളുടെ പ്രദേശത്തുപോലും കഴിഞ്ഞ തവണത്തെ പോളിങ് ഉണ്ടായില്ല. ജില്ലയിലെ നേതൃത്വം സൂക്ഷ്മമായ കണക്കുകൾ നൽകുമെന്നും ജെയ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.