സംഘ്പരിവാർ പ്രകോപനം: ലക്ഷ്യം രാഷ്ട്രീയ നേട്ടം

ശബരിമല: രാഷ്ട്രീയ നേട്ടത്തിനായി സംഘ് പരിവാർ ശബരിമലയെ ഉപയേ ാഗിക്കുന്നതാണ് കടുത്ത നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നതെന്ന സർക്കാറിെൻറ വാദം ശരിവെക്കുന്നതാണ് ഞായറാഴ്ചത്തെ അപ്രതീക്ഷിത പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ. സമരവും സംഘർഷവും ശബരിമലയിൽ പതിവായതോടെ മണ്ഡലകാലത്ത് തീർഥാടകരുടെ വരവ് പരിമിതമാണ്. ഇതിെൻറ ഉത്തരവാദിത്തം സർക്കാറിനാണെന്നാണ് സംഘ്പരിവാർ ആരോപണം.

മണ്ഡലപൂജക്ക് നട തുറന്നതുമുതൽ സന്നിധാനം പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ പരിശോധനകളിലൂടെ മൂന്നുദിവസമായി കാര്യങ്ങൾ ഏറെക്കുറെ പൊലീസ് നിയന്ത്രണത്തിലായിരുന്നു. എത്തുന്ന ബി.ജെ.പി നേതാക്കളെ നിലക്കലിൽ െവച്ചുതന്നെ അറസ്റ്റ് ചെയ്തു തുടങ്ങിയതോടെ സംഘ്പരിവാർ താൽപര്യങ്ങൾ നടക്കിെല്ലന്ന സ്ഥിതി വന്നു. യുവതികൾ ആരും വരാതിരിക്കുകകൂടി ചെയ്തതോടെ, പൊലീസ് നിയന്ത്രണത്തിെൻറ പേരിൽ പ്രകോപനം സൃഷ്ടിക്കാനായി സംഘ്പരിവാർ നീക്കം. പൊലീസ് ഇടപെടൽ ഉണ്ടായാൽ അതിലൂടെ ഭക്തരുടെ വികാരം ഉണർത്തി മുതലെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യം.

ഒരു പ്രകോപനവുമില്ലാതെയാണ് നാമജപ പ്രതിഷേധം തുടങ്ങിയതെന്ന് സമരക്കാർ തന്നെ സമ്മതിക്കുന്നു. ക്ഷേത്രത്തിൽ എന്തുകൊണ്ട് കൂട്ടംകൂടി നാമജപം ആയിക്കൂട എന്നായിരുന്നു സമരക്കാരുടെ ചോദ്യം. സാധാരണ ഭക്തരാണ് തങ്ങളെന്നും പരസ്പരം അറിയുന്നവർപോലുമെല്ലന്നുമായിരുന്നു നാമജപക്കാരുടെ അവകാശവാദം. എന്നാൽ, ചിത്തിര ആട്ടവിശേഷ സമയത്ത് നടപ്പന്തലിൽ പ്രശ്നമുണ്ടാക്കിയവരടക്കം ആർ.എസ്.എസ് നേതാക്കളാണ് അറസ്റ്റിലായതെന്ന് പിന്നാലെ വെളിപ്പെട്ടു. സന്നിധാനത്ത് എന്തിനും തയ്യാറായ 300 പ്രവർത്തകരെ നിയോഗിച്ചതായി ആർ.എസ്.എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷിെൻറ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു. തെക്കൻ ജില്ലകളിൽ പ്രാദേശിക എൻ.എസ്.എസ് നേതൃത്വത്തെ പ്രവർത്തനത്തിൽ കൂടുതൽ അടുപ്പിക്കണമെന്നും തെരഞ്ഞെടുപ്പിൽ അത് ഗുണമുണ്ടാക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

സംഘ് പരിവാർ സാമൂഹിക മാധ്യമങ്ങളിലും ഫേസ് ബുക്കിലും കടുത്ത വാക്കുകൾ ഉപയോഗിച്ച് പ്രചരണവും നടത്തുന്നുണ്ട്. പൊലീസ് സ്േറ്റഷന്‍ കത്തിക്കണം, കൊല്ലണം, കത്തിക്കണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ. കലാപം അഴിച്ചുവിടുന്നതിനുള്ള നിർദേശത്തിനു പുറമേ സി.പി.എം പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാനും ആഹ്വാനമുണ്ട്.കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ രേഖകളും പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്ന ആഹ്വാനവും ഗ്രൂപ്പിലുണ്ട്.

മണ്ഡലകാലത്തിന് നടതുറന്ന ശേഷം മൂന്നുദിവസവും പ്രകോപനം സൃഷ്ടിച്ചത് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളാണ്. തീർഥാടനം സമാധാനപരമായി നടക്കുന്നുവെന്ന് വന്നതോടെ അത് പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി. ശശികലയും കെ. സുരേന്ദ്രനും എത്തിയതെന്നും വ്യക്തമായി. ആചാര സംരക്ഷണത്തിന് പ്രക്ഷോഭം നയിക്കാനെത്തുന്ന ഇവർ ആചാരലംഘനം നടത്തിയ കാര്യവും പുറത്തുവന്നിരുന്നു.

Tags:    
News Summary - Sangh Parivar has Hidden Agenda in Sabarimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.