തൃശൂർ: ഹൃദയം പറിച്ചെടുക്കുംപോലുള്ള അനുഭവമായിരുന്നു അവരിൽ പലർക്കും. ഒരേ ക്ലാസി ൽ, ഒരേ ബെഞ്ചിൽ ഒന്നിച്ച് പഠിച്ചവർ, പഠനത്തിന് അപ്പുറം പിണക്കവും ഇണക്കവും കളിയും തമ ാശയുമായി കഴിഞ്ഞവർ അനിവാര്യമായ പിരിയലിന് വിധേയരായി. എസ്.എസ്.എൽ.സി പരീക്ഷയുട െ അവസാനദിനത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കാണ് സ്കൂൾ അങ്കണങ്ങൾ സാക്ഷ്യംവഹിച്ചത ്. ഇവരുടെ സ്കൂൾ ദിനങ്ങൾ ഒാർമകളുടെ മണിച്ചെപ്പിലേക്ക് ചേക്കേറുകയാണ്.
പ്രിയപ്പെട്ട വിദ്യാലയത്തിനും അധ്യാപകർക്കും ഇനി ഇവർ പൂർവവിദ്യാർഥികളായി. ഹയർ സെക്കൻഡറിയിലൂടെ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെങ്കിലും കുറെ വർഷം ഒന്നിച്ച് പഠിച്ചതിെൻറ വൈകാരികതയും ഉൗഷ്മള സ്നേഹബന്ധവും എങ്ങുംകിട്ടില്ലെന്ന തിരിച്ചറിവിലായിരുന്നു കുട്ടികൾ. ഇനി പല വഴിക്ക് പിരിയുകയുമാണ്. കണ്ണീർ നനവോടെയും വിങ്ങുന്ന ഹൃദയത്തോടെയുമാണ് വ്യാഴാഴ്ച കുട്ടികൾ തങ്ങളുടെ വിദ്യാലയങ്ങളോടും കൂട്ടുകാരോടും വിടപറഞ്ഞത്.
പെൺകുട്ടികൾക്കിടയിലാണ് വൈകാരികത കൂടുതലും പ്രകടമായത്. പലരും കൂട്ടുകാരികളെ കെട്ടിപ്പിടിച്ച് കരഞ്ഞു. മുഖത്തും ദേഹത്തും പരസ്പരം നിറങ്ങൾ വാരിത്തേക്കലും യൂനിഫോമിൽ പേരെഴുത്തും മറ്റും. ആൺകുട്ടികൾ പേക്ഷ വിടവാങ്ങൽ ആഘോഷമാക്കി. പല സ്കൂളിലും പടക്കവും ഗുണ്ടും പൊട്ടിച്ചായിരുന്നു ആഘോഷം. ഇത് സ്കൂൾ അധികൃതർക്ക് തലവേദനയുണ്ടാക്കി. ചിലയിടത്ത് സംഘർഷം ഒഴിവാക്കാൻ അധികൃതർ പൊലീസ് സഹായവും തേടി.
പൊലീസ് കനത്ത ജാഗ്രത നിർദേശമാണ് സമൂഹ മാധ്യമങ്ങളിലൂടെ നൽകിക്കൊണ്ടിരുന്നത്. പ്രത്യേകിച്ച്, ഹയർ സെക്കൻഡറി വിദ്യാർഥികളെയാണ് പൊലീസ് ലക്ഷ്യമിട്ടത്. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ ൈകയോടെ കൂട്ടിക്കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് തൃശൂരിലെ ചില സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് പരീക്ഷക്കുശേഷം കുട്ടികളെ അയച്ചത്. പരസ്പരം നിറങ്ങൾ തേക്കുന്നതും വിലക്കി. ഇക്കുറി റെഗുലർ സ്കീമിൽ 4,35,142 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.