കൊച്ചി: സീറോമലബാർ സഭ ഭൂമിവിവാദത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പതിനാറ് ഫൊറോനകളിലെ അൽമായ സംഘടനയായ ആർച് ഡിയോസിയൻ മൂവ്മെൻറ് േഫാർ ട്രാൻസ്പരൻസി (എ.എം.ടി) കൺവീനർമാർ കർദിനാൾ മാർ േജാർജ് ആലേഞ്ചരിയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു.
ആവശ്യങ്ങൾ കർദിനാളിനോട് അവതരിപ്പിച്ചെന്നും മറുപടി നിരാശാജനകമായിരുന്നെന്നും കൂടിക്കാഴ്ചക്കുശേഷം കൺവീനർമാരിലൊരാളായ റിജു കാഞ്ഞൂക്കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്ച പള്ളികളിൽ വായിച്ച സർക്കുലർ ഇറങ്ങുന്നതിന് മുമ്പാണ് കർദിനാളുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ചർച്ചയിലുടനീളം കർദിനാൾ കൈകഴുകുന്ന നിലപാടാണത്രെ സ്വീകരിച്ചത്.
സംഘടനയുടെ നേതൃത്വത്തിൽ വിവിധ ഫൊറോനകളിൽ യോഗങ്ങൾ സംഘടിപ്പിച്ചപ്പോൾ പിതാവിെൻറ പേരിൽ രംഗത്തിറങ്ങിവരെക്കുറിച്ച് ചോദിക്കുേമ്പാൾ തനിക്കറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞുമില്ല. തെൻറ പേരിൽ ചർച്ച നടത്താൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്ന് പറയുേമ്പാഴും അത് എഴുതിത്തരാൻ അദ്ദേഹം തയാറല്ല. കൂടുതൽ വിവരങ്ങൾക്ക് സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ സമീപിക്കാനും കൂടുതൽ പ്രതികരിക്കില്ലെന്നുമായിരുന്നു കർദിനാളിെൻറ നിലപാട്.
തങ്ങൾക്ക് പതിനാറുരൂപതകളിലും യോഗങ്ങൾ സംഘടിപ്പിക്കാൻ അനുമതി വേണമെന്ന് എ.എം.ടി ചർച്ചയിൽ ആവശ്യപ്പെട്ടു. യോഗം തടസ്സപ്പെടുത്താനിടയുള്ളവരെ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ മൗനം പാലിച്ചു. ഭൂമി കച്ചവടത്തിലുണ്ടായ പിഴവ് െവളിപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
ഭൂമി ഇടപാടുസംബന്ധിച്ച രേഖകളടക്കം സർക്കുലറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും നിരാകരിച്ചു. പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എ.എം.ടി കൺവീനർമാർ അറിയിച്ചു. കർദിനാൾ രാജിവെക്കുക മാത്രമാണ് പോംവഴി എന്നാണ് ഇവരുടെ നിലപാട്. തുടർന്ന് ഇവർ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കണ്ട് നിവേദനം നൽകി.
േജാഷി പുതുവയെയും സെബാസ്റ്റ്യൻ വടക്കുംപാടനെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭൂവിവാദത്തിൽ ഒരു മാസത്തിനകം വിശദ സർക്കുലർ ഇറക്കുക, നിലവിലത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.