കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിലെ ഇടനിലക്കാരൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കാക്കനാട് പടമുഗൾ കുന്നേൽ വീട്ടിൽ സാജു വർഗീസാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ കോടതി ഇൗമാസം 19ന് പരിഗണിക്കാൻ മാറ്റി. ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയോ അതിരൂപതയിലെ മറ്റ് ആരുടെയെങ്കിലുമോ പരാതിയിൽ കേസെടുത്ത് തന്നെ അറസ്റ്റ് ചെയ്താൽ അപ്പോൾതന്നെ വിട്ടയക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് മുൻകൂർ ജാമ്യാപേക്ഷ. കൊച്ചി നഗരത്തിൽ അഞ്ചിടങ്ങളിലായി 302.29 സെൻറ് സ്ഥലത്തിെൻറ വിൽപനയുടെ ഇടനിലക്കാരനായിരുന്നു സാജു വർഗീസ്. സെൻറ് ഒന്നിന് 9,05,000 രൂപ കണക്കാക്കി മൊത്തം 25,39,840 രൂപയാണ് വില തീരുമാനിച്ചത്.
എന്നാൽ, നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യവും മൂലം ഇൗ തുകക്ക് ആളെ കണ്ടെത്തൽ പ്രയാസകരമായി. തുടർന്ന്, പണത്തിന് അത്യാവശ്യമാണെന്നും കുറഞ്ഞ വിലയ്ക്ക് വിൽപനക്ക് തയാറാണെന്നും അതിരൂപത അധികൃതർ അറിയിച്ചു. ഇതുപ്രകാരം 35 ആധാരങ്ങൾ പ്രകാരം വസ്തുവകകൾ നിർദേശിച്ചിരുന്ന വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തി. എന്നാൽ, ആർച് ബിഷപ്പിനെതിരെ എതിർകക്ഷികൾ ആരോപണങ്ങൾ ഉന്നയിച്ചതോടെ ആർച് ബിഷപ്പിെൻറയും അതിരൂപതയുടെയും മുഖം രക്ഷിക്കാൻ നേരത്തേ കണക്കാക്കിയ തുകയായ 9,05,000 രൂപ സെൻറിന് എന്ന രീതിയിൽ വസ്തുവകകൾ വാങ്ങിയ ആളുകളിൽനിന്ന് വാങ്ങി നൽകാൻ ഹരജിക്കാരന് നിർദേശം നൽകി. ആധാരം ചെയ്തശേഷം കൂടുതൽ പണം വേണമെന്ന് വാങ്ങിയവരോട് പറയുന്നതിലെ ബുദ്ധിമുട്ട് ഹരജിക്കാരൻ പ്രകടിപ്പിച്ചു.
സമ്മർദം കൂടിയതോടെ 2.50 കോടി രൂപ അതിരൂപതയുടെ അക്കൗണ്ടിലേക്ക് ഹരജിക്കാരൻ നൽകി. കൂടുതൽ പണം നൽകാൻ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ, വിൽപനയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇല്ലെങ്കിൽ വഞ്ചനക്കേസിൽ കുടുക്കുമെന്ന രീതിയിൽ ഭീഷണി തുടർന്നു. താൻ അതിരൂപതയെ വഞ്ചിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും ആർച് ബിഷപ്പിെൻറയും അതിരൂപത അധികൃതരുടെയും സമ്മർദത്താൽ തന്നെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ടെന്നും വസ്തുവകകൾ വാങ്ങിയവരോട് തിരികെ അതിരൂപതയുടെ പേർക്ക് എഴുതി നൽകാൻ സമ്മർദമുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.