അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍; മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പ്

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യപികയുമായ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്.

രഞ്ജിത് കണ്ടനാട് സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകനും രശ്മി പൂത്തോട്ട എസ്.എൻ.ഡി.പി സ്കൂളിലെ അധ്യാപികയുമാണ്. മക്കൾ പൂത്തോട്ട സ്കൂളിലെ വിദ്യാർഥികളാണ്.

ഇന്ന് രാവിലെ വിദ്യാർഥികൾ സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അംഗവും അയൽവാസികളും ചേർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അധ്യാപക ദമ്പതികൾ സ്വീകരണ മുറിയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്നാണ് മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

Tags:    
News Summary - Teacher couple and children dead In Chottanikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.