തിരുവനന്തപുരം: ജനകീയാസൂത്രണത്തിെൻറ രജതജൂബിലി ആഘോഷ ഉദ്ഘാടനചടങ്ങിൽ 'ഒതുക്കപ്പെെട്ട'ന്ന വാർത്തകൾ തള്ളി മുൻ ധനമന്ത്രി ഡോ. തോമസ് െഎസക്. ഉദ്ഘാടനചടങ്ങിെൻറ ക്ഷണക്കത്തിൽ ജനകീയാസൂത്രണത്തിെൻറ ആസൂത്രകരിൽ മുൻപന്തിയിൽ നിന്ന െഎസക്കിെൻറ പേര് കേരള കോൺഗ്രസ് നേതാക്കൾക്കും ശേഷം 30ാം സ്ഥാനത്തെന്ന വാർത്തകൾ വിവാദമായിരുന്നു.
ചൊവ്വാഴ്ചയാണ് പരിപാടിയുടെ ഉദ്ഘാടനം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്പീക്കർ, ജനകീയാസൂത്രണം നടപ്പാക്കിയ നായനാർ സർക്കാറിലെ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന പാേലാളി മുഹമ്മദ് കുട്ടി, മന്ത്രി ആൻറണി രാജു, പ്രതിപക്ഷനേതാവ് എന്നിവരാണ് ക്ഷണക്കത്തിെൻറ ആദ്യഭാഗത്തെ പ്രമുഖർ. രണ്ടാം ഭാഗത്ത് ആശംസ അർപ്പിക്കുന്നവരുടെ കൂട്ടത്തിൽ മുൻ മന്ത്രിമാർക്ക് താഴെയാണ് െഎസക്കിെൻറ പേര്.
അതും ആഭ്യന്തര ഭിന്നത കാരണം പിളർന്ന, ഒരുജനപ്രതിനിധി പോലും ഇല്ലാത്ത കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിെൻറ പ്രതിനിധിയുടെ ആശംസാപ്രസംഗത്തിനും ശേഷം.
ജനകീയാസൂത്രണത്തിെൻറ തുടക്കം മുതൽ മുന്നിൽ ഉണ്ടായിരുന്ന െഎസക്കിനെ സി.പി.എം നേതൃത്വം ഒതുക്കിയെന്ന വാർത്തകൾ ചർച്ചയായതോടെ നിേഷധിച്ച് അദ്ദേഹം രംഗെത്തത്തി. തെൻറ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ചടങ്ങിൽനിന്ന് താൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസകൾ അറിയിക്കുമെന്ന് പറഞ്ഞ െഎസക്, ജനകീയാസൂത്രണത്തിെൻറ ഉദ്ഘാടനചടങ്ങിലും തെൻറ പേരില്ലായിരുെന്നന്ന് വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകരായ താനും ഇ.എം.എസിെൻറ മകനായ അനിയനും ഉദ്ഘാടനചടങ്ങിൽ സംസാരിച്ചിട്ടില്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.