representational image
ചെങ്ങന്നൂർ: കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുേപായി. തിങ്കളാഴ്ച രാത്രി 12.30ഓടെ കിടങ്ങൂരിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വള്ളികുന്നം മുളക്കവിളയിൽ ഭാസ്കരെൻറ മകൻ ശ്രീപതിയുടെ മാരുതി സെലേറിയോ കാറാണ് തട്ടിക്കൊണ്ടുപോയത്.
വാഹനം പിന്നീട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. ബൈക്കിലെത്തിയ 30 വയസ്സിൽ താഴെ തോന്നിക്കുന്ന യുവാവാണ് കാർ തട്ടിയെടുത്തത്. വിഡിയോഗ്രാഫറായ ശ്രീപതിയെ ചങ്ങനാശ്ശേരി മുതൽ ബൈക്കിൽ ഒരാൾ പിന്തുടർന്നിരുന്നു. എം.സി റോഡിൽ ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് ജങ്ഷൻ കഴിഞ്ഞതോടെ ഇയാൾ മുന്നിൽ കയറുകയും കൈവീശി കാർ നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
ഗ്ലാസ് താഴ്ത്തിയപ്പോൾ കത്തി എടുത്ത് കഴുത്തിനുനേരെ വെച്ചശേഷം ഡോർ തുറന്ന് അടുത്ത സീറ്റിലേക്ക് നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും യുവാവ് ഡ്രൈവിങ് സീറ്റിൽ കയറി ടൗൺ ചുറ്റുകയും രണ്ട് പവെൻറ മാലയും ആറ് ഗ്രാമുള്ള മോതിരവും പിടിച്ചുവാങ്ങിയശേഷം കാറുമായി കടക്കുകയായിരുെന്നന്നാണ് വാഹന ഉടമ പറയുന്നത്.
ശ്രീപതിയെ പുളിക്കീഴ് സ്റ്റേഷൻ അതിർത്തിയിലെ നിരണത്ത് ഇറക്കിവിടുകയായിരുന്നു. ഇയാൾ എത്തിയ ബൈക്ക് മോഷ്ടിച്ചതാണെന്നും ഇതുസംബന്ധിച്ച മാമ്പുഴക്കരി റിജേഷ് ദാസ് ചൊവ്വാഴ്ച രാവിലെ പരാതി നൽകിയിരുന്നതായും രാമങ്കരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.