വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടങ്ങി. ബിജുലാലിന്‍റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും ബന്ധുവീടുകളിലും ബിജുലാലുമൊത്ത് അന്വേഷണസംഘം തെളിവെടുപ്പിന് എത്തി. ബാലരാമപുരം പയറ്റുവിളയിലെ വീടിന്റെ പുനർനിർമാണത്തിന് ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് സംഘം പയറ്റുവിളയിലെത്തിയത്.

പ്രതി ബിജുലാലിനെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ തെളിവെടുപ്പ് ആരംഭിച്ചു. പയറ്റുവിളയിലെ കുടുംബ വീട്ടിൽ മൂന്നു മണിക്കൂറോളം തെളിവെടുത്തതിന് ശേഷം ബിജുലാലിനെ കരമനയിലെ വീട്ടിലെത്തിച്ചു. ബിജുലാൽ ഒളിവിൽ പോകുന്നതിനു മുൻപ് ഈ രണ്ടു വീടുകളിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാകും അന്വേഷണ സംഘം പരിശോധിക്കുക. ബിജുലാലിനെ ട്രഷറിയിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT