നെയ്യാറ്റിൻകര: തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് പരാതിക്കാരി. ഭൂമി തേൻറതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും പരാതിക്കാരിയായ വസന്ത പ്രതികരിച്ചു. രാജൻ-അമ്പിളി ദമ്പതികൾ മരിച്ച വാർത്ത അറിഞ്ഞയുടൻ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് വസന്ത ആദ്യം പ്രതികരിച്ചത്. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് അവരെ അവിടെ നിന്ന് വൈകീേട്ടാടെ മാറ്റി. മരിച്ച ദമ്പതികളുടെ മക്കളെ കാണാനായി വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
'1989 ലെ പട്ടയമുള്ള ഭൂമിയാണിത്. അമ്മയുടെയും മകളുടെയും േപരിലുണ്ടായിരുന്ന, ലക്ഷംവീടുകളിൽപെട്ട രണ്ട് വീടുകൾ 16 വർഷം മുമ്പ് വില നൽകിവാങ്ങിയതാണ്. എല്ലാ രേഖകളുമുള്ള ഭൂമിയാണിത്. തെൻറ ഗൾഫിലുള്ള മകനാണ് ഇൗ വീട് െവച്ച് നൽകിയത്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്കനുകൂലമായ വിധി വന്നതെ'ന്ന് വസന്ത 'മാധ്യമ'ത്തോട് പറഞ്ഞു.
രാജനും കുടുംബവും അനധികൃതമായി തെൻറ ഭൂമി കൈയേറി താമസിച്ചതാണ്. സുഗന്ധി എന്നയാളിൽനിന്ന് പണം നൽകി താൻ വാങ്ങിയ ഭൂമിയാണത്. അതിെൻറ ആധാരമുണ്ടെന്നും അനധികൃതമായി തെൻറ ഭൂമിയിൽ കടന്നുകയറി വീട് െവച്ചവരെ ഒഴിപ്പിക്കാനായി താൻ കോടതിയെ സമീപിച്ചെന്നും വസന്ത പറയുന്നു. തനിക്കനുകൂലമായ വിധി വന്നിട്ടും അനധികൃതമായി ആ ഭൂമിയിൽ ഷെഡ് കെട്ടി രാജനും കുടുംബവും 11 മാസമായി താമസിക്കുകയായിരുന്നെന്നാണ് വസന്ത പറയുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അതിനാലാണ് വീടിനു ചുറ്റും സി.സി.ടി.വികൾ സ്ഥാപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ലക്ഷംവീടുകൾ കൈമാറ്റം ചെയ്യരുതെന്ന് നിയമമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.