എൽദോസ് കുന്നപ്പിള്ളിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ കുറ്റാരോപിതനായ എൽദോസ് കുന്നപ്പിള്ളിയെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽദോസിനോട് കെ.പി.സി.സി വിശദീകരണം തേടും. എം.എൽ.എ എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വിശദീകരണം തേടൽ സ്വാഭാവിക നീതിയുടെ ഭാഗമാണ്. കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല. എൽദോസിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എം.എൽ.എ ഒളിവിൽ പോകേണ്ട സാഹചര്യമെന്താണെന്ന് അറിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ, ഇതുവരെ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം, കേസിൽ എൽദോസ് കുന്നപ്പള്ളി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Tags:    
News Summary - VD Satheeshan Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.