തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പക്ക് നിബന്ധനക്ക് വെക്കുന്നത് അംഗീകരിക്കാനാവില്ല. ഭരണസ്തംഭനം ഒഴിവാക്കാൻ നിലവിലെ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
18,087 കോടി കേരളത്തിന് അധിക വായ്പ ലഭിക്കും. നൽകാനുള്ള ജി.എസ്.ടി കുടിശ്ശിക സംസ്ഥാന സർക്കാറിന് നൽകണം. സമ്പൂർണമായ സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ വായ്പ പരിധി മൂന്ന് ശതമാനത്തിൽ അഞ്ച് ശതമാനമാക്കിയാണ് കേന്ദ്രസർക്കാർ ഉയർത്തിയത്. 2020-21 സാമ്പത്തിക വർഷത്തിലാണ് കടമെടുപ്പ് പരിധി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.