വിശ്വാസപ്രശ്നവും മോദി പ്രഭാവവും ചേരിതിരിവും മുൻനിർത്തി ശക്തമായ മത്സരത്തിന് മുതിർന്ന ബി.ജെ.പിക്കും എൻ.ഡി.എക്കും കേരളത്തിൽ ഇക്കുറിയും പാർലമെൻറിലേക്ക് അക്കൗ ണ്ട് തുറക്കാനാവില്ല എന്നാണ് കരുതേണ്ടത്. അതേസമയം, ഇൗ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയ ം എൻ.ഡി.എയുടെ കേരളത്തിലെ ശക്തമായ സാന്നിധ്യമാണെന്ന് പറയാതിരിക്കാനും വയ്യ. സംസ്ഥാ നത്തെ ഇരുമുന്നണികൾക്കും ഭീഷണിയായി വളരാൻ ബി.ജെ.പിക്കും എൻ.ഡി.എക്കും കഴിഞ്ഞു എന്നി ടത്താണ് അതിെൻറ പ്രസക്തി. ഇൗ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അവർ ഉയർത്തുന്ന ഭീഷണി തന്നെ. ദേശീയതലത്തിൽ പരീക്ഷിച്ച അതേ സങ്കുചിതവാദങ്ങൾ കേരളത്തിലും അവർക്ക് വിഷയമാ ക്കാൻ കഴിഞ്ഞു. തെക്കൻ േകരളത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്, ശബരിമല വിഷ യത്തിൽ അവരുടെ ഇരട്ടത്താപ്പും അതിെൻറ പേരിലുള്ള മുതലെടുപ്പും കൊണ്ട് തന്നെയാണ്. മു തലെടുപ്പാണ് അവർ ഉദ്ദേശിച്ചതെന്ന് വ്യക്തമായതോടെ അതിെൻറ പ്രയോജനം െഎക്യജനാ ധിപത്യമുന്നണിക്ക് കിട്ടും എന്നാണ് കാണുന്നത്.
ശബരിമല വിഷയം സംഘ്പരിവാർ സംഘട നകൾ കത്തിച്ചു കയറ്റിയപ്പോൾ ഒപ്പം എടുത്തുചാടിയ യു.ഡി.എഫിനെയും കോൺഗ്രസ് നേതൃത്വ ത്തെയും പലരും പഴിപറെഞ്ഞങ്കിലും അന്ന് യു.ഡി.എഫും കോൺഗ്രസും കാട്ടിയ ദീർഘവീക്ഷണവു ം വിശ്വാസത്തിൽ ഇടപെടാൻ ആരെയും സമ്മതിക്കില്ലെന്ന നിശ്ചയദാർഢ്യവും ഇൗ തെരഞ്ഞെടുപ് പിൽ അവർക്ക് വലിയ മുതൽക്കൂട്ടാകുകയാണ്. അന്ന് മാറിനിന്നിരുന്നെങ്കിൽ ഇൗ തെരഞ്ഞെട ുപ്പുവേളയിൽ സംഘ്പരിവാറിെൻറ മറ്റൊരുമുഖം കേരളജനതയെ ഭയെപ്പടുത്തുമായിരുന്നു.
തെരഞ്ഞെടുപ്പിൽ ശബരിമല, പ്രധാന വിഷയങ്ങളിൽ ഒന്നു തന്നെയാണ്. സുപ്രീംകോടതി വിധിയെ തുടർന്ന് അതു നടപ്പാക്കുന്നതിൽ സർക്കാർ കാട്ടിയ അമിതാവേശം സാധാരണ ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം ഇടതുമുന്നണിക്ക് പ്രതികൂലമായ ഒരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ന്യൂനപക്ഷമതവിഭാഗങ്ങൾക്കിടയിലാകെട്ട, കേന്ദ്രത്തിൽ ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാൻ വിശാലമായ മതേതര കൂട്ടായ്മ കൂടിയേതീരൂ എന്ന ബോധം രൂഢമൂലമായി പതിഞ്ഞതോടെ ആ വിഭാഗങ്ങളും െഎക്യജനാധിപത്യ മുന്നണിക്കു െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലേക്കെത്തി. രാജ്യത്തിെൻറയും മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും തങ്ങളുടെതന്നെയും നിലനിൽപിെൻറ അനിവാര്യതയായി ഇതിനെ ന്യൂനപക്ഷ വിഭാഗങ്ങൾ കരുതുകയും ചെയ്തു എന്നുവേണം മനസ്സിലാക്കാൻ.
ശബരിമലയുടെ പേരിൽ ഹൈന്ദവ വിഭാഗങ്ങളിലുണ്ടായ ആശയക്കുഴപ്പത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങൾ േനരിടുന്ന അരക്ഷിത ബോധം കൂടി ചേർന്നുനിൽക്കുന്ന ഇൗ അവസ്ഥയിൽ തെക്കൻ കേരളത്തിെൻറ മനസ്സ് യു.ഡി.എഫിലേക്ക് ചായുമെന്നു വായിക്കാതിരിക്കാൻ തരമില്ലാതായിരിക്കുന്നു. തൃശൂർ മുതൽ തിരുവനന്തപുരംവരെ ഇൗ അവസ്ഥാന്തരം മറ്റൊരു തെരഞ്ഞെടുപ്പിലും ഇതുവരെ ഉണ്ടാകാത്ത വിധം രൂപപ്പെട്ടിരിക്കുന്നു.
ത്രികോണപ്പോര്
മൂന്നിടത്ത് മാത്രം
തൃശൂർ മുതൽ തെക്കോട്ടു നോക്കിയാൽ ത്രികോണ മത്സരം മൂന്നു മണ്ഡലങ്ങളിലേ കാണാനാകൂ. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാണവ.
കോട്ടയം ആ ഗണത്തിൽ ആദ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെ കാണാനാവില്ല. കോട്ടയത്ത് ഇടതുമുന്നണിയും യു.ഡി.എഫും നേരിട്ടുള്ള മത്സരത്തിലേക്കെത്തി. കെ.എം. മാണിയുടെ മരണത്തെ തുടർന്നുള്ള സഹതാപതരംഗവും യു.ഡി.എഫിന് അനുകൂലമായി. എന്നാൽ, തൊട്ടടുത്ത ഇടുക്കി മണ്ഡലത്തിൽ കർഷക ആത്മഹത്യയും പട്ടയവും പ്രധാന വിഷയം. മൂന്നുവർഷംകൊണ്ട് ഒമ്പത് കർഷകർ ആത്മഹത്യ ചെയ്ത ജില്ലയാണ് ഇടുക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പ്രകടമായിതന്നെ ഇക്കുറി യു.ഡി.എഫിനൊപ്പം നിൽക്കുേമ്പാൾ ‘സഹായിച്ചവരെ തിരിച്ചറിയണമെന്ന’ നിർദേശവുമായി സഭാനേതൃത്വങ്ങളും രംഗത്തുണ്ട്. എന്നാൽ, പള്ളിത്തർക്കത്തിൽ കോടതിവിധിയിൽപെട്ടുഴലുന്ന യാക്കോബായ സഭ, ഇക്കുറി ഇടതുപക്ഷത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
യാക്കോബായ സഭയുടെ ഇൗ പിന്തുണ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിക്കാൻ ഇടനൽകുന്ന മണ്ഡലമാണ് പത്തനംതിട്ട. എതിർകക്ഷിയായ ഒാർത്തഡോക്സ് സഭക്ക് ഒന്നരലക്ഷത്തിലധികം േവാട്ടുള്ള മണ്ഡലത്തിൽ ഇടതുമുന്നണി, സ്ഥാനാർഥിയായി വീണാ ജോർജിനെ തീരുമാനിച്ചത് ഒരുപക്ഷേ, ആ സഭാംഗമായതുകൊണ്ടും കൂടിയാകാം. എന്നാൽ, മണ്ഡലത്തിൽ കാര്യമായ വോട്ടില്ലാത്ത യാക്കോബായ സഭയുടെ പിന്തുണ വന്നത്, ഒാർത്തഡോക്സിനെ അലോസരപ്പെടുത്തിയോ എന്നു സംശയമുണ്ട്. പ്രളയം താണ്ഡവമാടിയ മണ്ഡലത്തിൽ സംസ്ഥാനസർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്നാണ് കാണേണ്ടത്. പതിനായിരം രൂപയുടെ സഹായധനം മിക്കവീടുകളിലും എത്തിക്കാനായി.
ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ ആ വിഷയത്തിൽ പ്രധാന റോളെടുത്ത കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായപ്പോൾ വിഷയം കടുക്കുമെന്നാണ് തോന്നിയത്. എന്നാൽ, എൻ.എസ്.എസിെൻറ നിലപാട്, യു.ഡി.എഫിന് അനുകൂലമായി വന്നതോടെ ഇൗ വിഷയവും സുരേന്ദ്രന് കാര്യമായ ഗുണമുണ്ടാക്കില്ലെന്നതാണ് വ്യക്തമാകുന്നത്. ഇന്ത്യയെ ഫാഷിസ്റ്റ് ഭീഷണിയിൽനിന്നു മോചിപ്പിക്കാൻ രാഹുൽഗാന്ധിക്കു വേണ്ടിയാണ് ആേൻറാ ആൻറണി വോട്ടുതേടുന്നത് എന്നതും ശ്രദ്ധേയമാണ്.
തൃശൂരിൽ എൻ.ഡി.എ വോട്ട്
നിർണായകം
ത്രികോണ മത്സരം നേരിടുന്ന തൃശൂരിൽ സുരേഷ്ഗോപിയുടെ പ്രകടനമായിരിക്കും, വിജയി എൽ.ഡി.എഫിെൻറയാണോ അതോ യുഡിഎഫിേൻറതാണോ എന്നു തീരുമാനിക്കുക. സുരേഷ്ഗോപി നടത്തുന്ന പ്രകടനത്തിന് ആൾക്കൂട്ടമുണ്ട്. ജയസാധ്യത കുറവെങ്കിലും ബി.ജെ.പിക്കാർ പ്രതീക്ഷ പുലർത്തുന്ന ഇൗ സ്ഥാനാർഥി പിടിക്കുന്ന വോട്ടിെൻറ എണ്ണം വിജയിയെ നിശ്ചയിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. തൊട്ടടുത്ത ചാലക്കുടി, പ്രളയത്തിൽ മുങ്ങിപ്പൊങ്ങിയ മണ്ഡലമാണ്. കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ ഇന്നസെൻറ് ഇക്കുറി മത്സരത്തെ കാര്യമായി എടുത്തമട്ടില്ല. ഇടക്ക് രോഗബാധിതനായെങ്കിലും കോൺഗ്രസിലെ തന്ത്രശാലിയായ െബന്നി ബഹനാനാണ് യു.ഡി.എഫ് സ്ഥാനാർഥി. പി.സി. ചാക്കോക്ക് കഴിഞ്ഞ തവണ നേരിട്ട പാർട്ടിപ്രശ്നങ്ങൾ ഇക്കുറി െബന്നിക്ക് നേരിടേണ്ടിവന്നില്ല.
എറണാകുളവും പ്രളയക്കെടുതികളുടെ കഥപറയുന്ന മണ്ഡലമാണ്. എൻ.ഡി.എയുടെ സ്ഥാനാർഥി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാെണന്നതാണ് മണ്ഡലത്തിെൻറ മറ്റൊരാകർഷണം. ഒേട്ടറെ അവകാശവാദങ്ങളുമായി നിൽക്കുന്ന കണ്ണന്താനത്തിന് മറ്റു രണ്ടു മുന്നണി സ്ഥാനാർഥികൾക്കൊപ്പം എത്താനായിട്ടില്ല. സി.പി.എമ്മിെൻറ, പ്രവർത്തന പാരമ്പര്യമുള്ള രാജീവിന് സർക്കാറിെൻറ നേട്ടങ്ങൾ പറയാൻ ഏറെ. പാർട്ടി സ്ഥാനാർഥി മത്സരിക്കുേമ്പാൾ വിജയസാധ്യത കൂടുന്നതായി സി.പി.എം കണക്കാക്കുന്ന മണ്ഡലത്തിൽ ഹൈബി ഇൗഡനും പാരമ്പര്യത്തിേൻറതായ അവകാശവാദങ്ങളുണ്ട്. പിതാവായ ജോർജ് ഇൗഡനുണ്ടായിരുന്ന ജനസമ്മതികൂടി വോട്ടാക്കാനുള്ള തത്രപ്പാടിലാണ്, ഹൈബി.
ആലപ്പുഴയിൽ സ്ഥാനാർഥിയായി നേരേത്ത എത്തിയത് ഇടതുമുന്നണിയുടെ എം.എൽ.എയായ എ.എം. ആരിഫാണ്. ഏറെക്കഴിഞ്ഞ് യു.ഡി.എഫിെൻറ ഷാനിമോൾ ഉസ്മാൻ എത്തുേമ്പാഴേക്ക് ആരിഫ് പ്രചാരണത്തിൽ വളരെ മുന്നേറിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നേറാൻ ഷാനിമോൾക്കായി. ഗ്രൂപ്പിസമില്ലാത്ത യു.ഡി.എഫിനെയാണ് ആലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ഏറെ നാൾക്കുശേഷം കാണാൻ കഴിയുന്നത്. ബി.ജെ.പി സ്ഥാനാർഥി സാന്നിധ്യം അറിയിക്കുന്നില്ല. കെ.സി. വേണുഗോപാൽ തുടർച്ചയായി രണ്ടുവട്ടം ജയിച്ച മണ്ഡലത്തിൽ മത്സരം പ്രവചനാതീതമായി നിൽക്കുന്നു.
ആലപ്പുഴപോലെതന്നെ മാവേലിക്കരയിലും ചിറ്റയം ഗോപകുമാർ എന്ന എം.എൽ.എയാണ് ഇടതുമുന്നണി സ്ഥാനാർഥി. കേന്ദ്രമന്ത്രിയായിരുന്ന, തുടർച്ചയായി ജയിച്ചുവന്ന കൊടിക്കുന്നിൽ സുരേഷിന് തുടക്കത്തിൽ ചിറ്റയം ഭീഷണി ഉയർത്തിയെങ്കിലും പ്രളയാനന്തര പ്രവർത്തനങ്ങളിൽ മുന്നോട്ടു പോകാത്ത അവസ്ഥ സർക്കാറിനെതിരായ വികാരമായി ഉയർത്താൻ പിന്നീട് സുരേഷിനു കഴിഞ്ഞു. ആർ. ബാലകൃഷ്ണപിള്ള ഇടതുമുന്നണിയിൽ ചേക്കേറിയത് യു.ഡി.എഫിെൻറ വോട്ട് ഇവിടെ കുറക്കാൻ പര്യാപ്തമാണ്. എന്നാൽ, രാഹുൽ ഗാന്ധിയടക്കം കോൺഗ്രസ് നേതാക്കളെ കൊണ്ടുവന്ന് കുറവ് പരിഹരിക്കാനാണ് കൊടിക്കുന്നിലിെൻറ ശ്രമം. പ്രവചനാതീതമായി മത്സരം മാറിയിരിക്കുന്നു.
എല്ലാ വിഷയങ്ങളും ചർച്ചചെയ്യപ്പെടുന്ന മണ്ഡലമാണ് കൊല്ലം. പ്രളയം, ശബരിമല, ബൈപാസും െറയിൽവേയും ഉൾപ്പെടെ വികസനം, സർക്കാറിെൻറ പ്രവർത്തനം എന്നിവ ഇഴകീറി പരിശോധിക്കുന്ന മണ്ഡലത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും പേരുദോഷങ്ങളില്ലാത്ത സ്ഥാനാർഥിയാണ്. വിവിധ വിഭാഗങ്ങളിൽ കടന്നുകയറുന്നതിൽ ആർ.എസ്.പിയുടെ പ്രേമചന്ദ്രൻ കൂടുതൽ പ്രാഗൽഭ്യം കാട്ടുന്നു. കെ.എൻ. ബാലഗോപാലിനെ മുന്നിൽ നിർത്തി സി.പി.എം കഠിനപ്രയത്നം നടത്തുന്ന മണ്ഡലവും അപ്രവചനീയമാണ്.
തൊട്ടടുത്ത ആറ്റിങ്ങൽ മണ്ഡലം, സി.പി.എം വിജയം ഉറപ്പിച്ചിരുന്ന ഒന്നായിരുന്നു. എ സമ്പത്ത് എം.പിയുടെ ജനപ്രീതിയായിരുന്നു, അതിനാധാരം. എന്നാൽ അടൂർ പ്രകാശ് സ്ഥിതിഗതികൾക്ക് മാറ്റം വരുത്തി മത്സരം ഒപ്പത്തിനൊപ്പമാക്കി. ബി.ജെ.പിയുടെ ശോഭാസുരേന്ദ്രൻ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ത്രികോണ മത്സരത്തിലെത്തിക്കാൻ അവർക്കാകുന്നില്ല.
എൻ.എസ്.എസ് ആശ്വാസം
തിരുവനന്തപുരം മണ്ഡലം അക്ഷരാർഥത്തിൽതന്നെ ത്രികോണ മത്സരം നേരിടുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ബി.െജ.പി മത്സരിപ്പിക്കുന്നത് വൻ വിജയപ്രതീക്ഷയോടെയാണ്. വിശ്വാസ സംരക്ഷണം മുഖ്യവിഷയമാക്കിയ അവർ എൻ.എസ്.എസിെൻറ പിന്തുണ പൂർണമായും പ്രതീക്ഷിച്ച മണ്ഡലമാണിതെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ വിജയത്തിനു തൊട്ടടുെത്തത്താൻ ഒ. രാജഗോപാലിനു കഴിഞ്ഞു എന്നത് അവരുടെ ആത്മവിശ്വാസവുമാണ്. ശബരിമലയും വിശ്വാസ സംരക്ഷണവും ബി.ജെ.പി വിഷയങ്ങളാക്കുന്നു എങ്കിലും എൻ.എസ്.എസിെൻറ നിലപാടും വിശ്വാസസംരക്ഷണ സമരപരിപാടികളും യു.ഡി.എഫിന് ആശ്വാസദായകമായി. അതിലുപരി മതന്യൂനപക്ഷ വിഭാഗങ്ങളുടെ പൂർണ പിന്തുണ ഇക്കുറി ശശി തരൂരിന് ആർജിക്കാനായി. ഒരു ലോകപൗരൻ എന്ന നിലക്കുള്ള പ്രതിച്ഛായയും പ്രവർത്തനവും തരൂരിന് ഗുണകരമാകുേമ്പാഴും കുമ്മനത്തിെൻറ നിശ്ശബ്ദ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും അറിയാനാകാതെ ആത്മവിശ്വാസക്കുറവു നേരിടുന്ന അവസ്ഥ തരൂരിനുണ്ടായിരുന്നു. കൂെട നിൽക്കുന്നവർ ചതിക്കുന്നതായ തോന്നലും വന്നു. എന്നാൽ, കേന്ദ്ര നേതൃത്വത്തിെൻറ വരവും ഇടപെടലും പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിച്ചു. തുടക്കത്തിൽ മുന്നിലായിരുന്ന ഇടതുമുന്നണി സ്ഥാനാർഥി സി. ദിവാകരൻ പിന്നീട് പിന്നാക്കംപോകുന്നതാണ് കാണുന്നത്. മത്സരം കുമ്മനവും തരൂരും തമ്മിലാണെന്നതിലേക്കാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.