രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചിത്രവും ഞൊടിയിടയിൽ മാറും. കാറ്റ് മാറി വീശാൻ അൽപം സമയം മതിയെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് ആകുേമ്പാൾ അതിെൻറ ദിശയും വേഗതയും മാറും. വയനാട് ലോക്സഭ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ര ാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാർത്ത പരന്നതോടെ കാര്യങ്ങൾ മാറി മറിയുകയാണ്. വയനാട്ടിൽ മൽസരിക്കണെമന്ന ക െ.പി.സി.സിയുടെ ആവശ്യം ഇന്ന് പൊട്ടിവീണതല്ല. ഒന്നര മാസം മുമ്പ് തന്നെ കോൺഗ്രസ് ഹൈക്കമാൻറിെൻറ അകത്തളങ്ങള ിൽ വയനാട് സജീവമായി പരിഗണിച്ചിരുന്നു. ഹൈക്കമാന്‍ഡ് മുേമ്പ കണ്ടുവെച്ച സീറ്റാണ് എളുപ്പത്തിൽ രണ്ടരലക്ഷത്തി ലേറെ വോട്ടിെൻറ ഭൂരിപക്ഷം കൊയ്യാൻ പറ്റുന്ന വയനാട്.
മാനന്തവാടിയും കൽപറ്റയും സുൽത്താൻ ബത്തേരിയും കോഴിക്കോട് ജില്ലയ ിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ ഏറനാടും വണ്ടൂരും നിലമ്പൂരും ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിെൻറ പ്ര ത്യേകത മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ഗോത്ര ജനവിഭാഗങ്ങളും നിർണായകമായ മണ്ഡലം എന്നതാണ്. പിന്നാക്ക, നി ർധന ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് സുപ്രധാനം. അതുകൊണ്ടു തന്നെ ഇന്ത്യൻ സാഹചര്യത്തിൽ വയനാട് ഒരു പ്രതീകമാണ്. സമാധാനത്തിനും സൗഹാർദത്തിനും പേരു കേട്ട നാട്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ അയവിറക്കുന്ന നാട്. തോട്ടം തൊഴിലാളി വോട്ടർമാരും വിധിയെഴുത്തിൽ സുപ്രധാന പങ്കുവഹിക്കും.
വയനാട് ഒരു പ്രതീകമാണെന്ന് ആവർത്തിച്ച് പറയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ദേശീയ അധ്യക്ഷൻ വരുന്നത് അവിടേക്കാണ്. ജനങ്ങൾ ആവേശത്തിലാവുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ട് രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ കോൺഗ്രസിനും ലീഗിനും കണ്ണുമടച്ച് വിശ്വസിക്കാവുന്ന ദക്ഷിണേന്ത്യിലെ ഏറ്റവും ഉറച്ച അത്യൂപൂർവം മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. അമേത്തിയും റായ്ബറേലിയും പോലെ കോൺഗ്രസിെൻറ ഷുവർ സീറ്റ്. യു.ഡി.എഫിെൻറ ഉരുക്കുകോട്ട. ആനകുത്തിയാലും മറിയാത്ത മണ്ഡലമെന്ന് വയനാട്ടിലെ യു.ഡി.എഫുകാർ പറയുന്നത് വെറുതെയല്ല.
മണ്ഡലം വന്ന് ആദ്യതവണ കോൺഗ്രസിെൻറ എം.െഎ ഷാനവാസ് തകർപ്പൻ വിജയം കാഴ്ചവെച്ച മണ്ഡലം 2014ൽ അനേകം പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ഷാനവാസിനെ തന്നെ തെരഞ്ഞെടുത്തതാണ് വയനാടിെൻറ പ്രത്യേകത. രണ്ടാം തവണ ഷാനവാസിെൻറ വിജയം വാസ്തവത്തിൽ മുസ്ലിം കോട്ടകൾ നൽകിയ അകമഴിഞ്ഞ പിന്തുണകൊണ്ടായിരുന്നു. എ.െഎ.സി.സി നേതാക്കളായ എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും, കെ.സി വേണുഗോപാലും മുകുൾ വാസ്നിക്കും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുലിന് വേണ്ടി പരസ്യമായി രംഗത്തുവന്നത് യാദൃശ്ചികമല്ല. ഹൈക്കമാൻറിെൻറ ആഗ്രഹമാണത്. മുസ്ലിം ലീഗടക്കം യു.ഡി.എഫ് ഘടകകക്ഷികൾ രാഹുലിെന സ്വാഗതം ചെയ്തു കഴിഞ്ഞു.
രാഹുലിെൻറ വരവ് കേരളത്തിലെ മറ്റു 19 മണ്ഡലങ്ങളിലും അനുരണനം സൃഷ്ടിക്കും. കോൺഗ്രസിെൻറ സർജിക്കൽ സ്ട്രൈക്കിൽ ഇടതുമുന്നണി കൂടുതൽ പ്രതിരോധത്തിലാവുകയാണ്. രാഹുൽ പ്രഭാവത്തെ എങ്ങനെയാണ് പ്രചാരണ രംഗത്ത് നേരിടുക. അതാണ് സി.പി.എം- സി.പി.െഎ പാർട്ടികളുടെ മുന്നിലെ പ്രധാന ചോദ്യം. കോൺഗ്രസ് ഇന്ദിരാ ഗാന്ധിയെ മുമ്പ് ദക്ഷിണേന്ത്യൻ മണ്ഡലത്തിൽ മൽസരിച്ചപ്പോൾ വിജയം കൊയ്യുക മാത്രമല്ല അവർ പ്രധാനമന്ത്രിയായ ചരിത്രവും ഉണ്ട്.
വയനാട്ടിൽ രാഹുൽ വരുമെന്ന ചൂടുള്ള വാർത്ത പടർന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ മറ്റൊരു അലയൊലി ഉയരുന്നുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിച്ചാൽ ഇപ്പോൾ പ്രഖ്യാപിച്ച സി.പി.െഎ സ്ഥാനാർഥിയുടെ നിലപാട് എന്ത്? സി.പി.എമ്മും സി.പി.െഎയും രാഹുലിനു വേണ്ടി വയനാട്ടിൽ വഴി മാറുമോ? കാരണം സഖ്യവും മുന്നണിയും ഇല്ലെങ്കിലും ഉത്തർപ്രദേശിലെ അമേത്തിയിലും റായ്ബറേലിയിലും രാഹുലിനും സോണിയക്കും എതിരെ മൽസരിക്കാൻ പ്രധാന പാർട്ടികളായ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും തയാറായിട്ടില്ല. മാത്രവുമല്ല ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ അവർ കോൺഗ്രസിനെ പിന്തുണക്കുകയാണ്. ഇൗ സാഹചര്യത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതാണ് ഇടതുകക്ഷികൾക്ക് ൈമലേജ് നൽകുക.
രാഹുൽ തരംഗത്തിൽ ഇത്തരം ആലോചനകൾ സജീവമാകും. സി.പി.െഎ സ്ഥാനാർഥിയെ പിൻവലിക്കാനുള്ള ആലോചന തുടങ്ങിയെന്നാണ് സി.പി.െഎ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. കോൺഗ്രസിെൻറ പ്രധാനമന്ത്രി മുഖത്തെ നേരിടുന്നത് ബി.ജെ.പി വിരുദ്ധ നീക്കത്തെ തകിടം മറിക്കുമെന്ന ആശയ പ്രതിസന്ധിയും ഇടതുക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്.
വയനാട് വികസന രംഗത്ത് വളരെ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണെന്ന കാര്യത്തിൽ തർക്കമില്ല. നിരവധി വാഗ്ദാനങ്ങൾ കേട്ടതാണ്. ഒരു സർക്കാർ മെഡിക്കൽ കോളജ് പോലും ചുരത്തിന് മുകളിൽ ആരംഭിച്ചിട്ടില്ല. കുടിയേറ്റ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കാർഷിക വിളകൾക്ക് വിലയില്ല. കേരളത്തിലെ ഏക കാപ്പി ഉൽപാദന ജില്ലയാണ് വയനാട്.
രാഹുൽ ഗാന്ധി വന്നു കിട്ടിയാൽ അത് കേരളത്തിലെ 20 മണ്ഡലങ്ങളെ മാത്രമല്ല വയനാടിനോട് ചേർന്ന കിടക്കുന്ന തമിഴ്നാട്, കർണാടക മണ്ഡലങ്ങളിലും പ്രയോജനം െചയ്യുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ അമേത്തി കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ മൽസരിക്കണമെന്ന് രാഹുലിെൻറ ആഗ്രഹമാണ്. പ്രധാന കാരണം വിജയം ഉറപ്പായ മണ്ഡലം എന്നതു തന്നെ. ആശങ്കകൾ ഒന്നും വേണ്ട. വയനാടിെൻറ പേര് ദേശീയ മാധ്യമങ്ങളിൽ ഇന്നു തന്നെ ലീഡായികഴിഞ്ഞു. ഇനി ദേശീയ മാധ്യമങ്ങളുടെ വരവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.