സ്വപ്നത്തിൽനിന്ന് കുറെയൊക്കെ യാഥാർഥ്യത്തിലേക്ക് വരുന്ന ബജറ്റാണ് ഇക്കുറി ധനമന്ത്രി ഡോ. തോമസ് െഎസക് അവതരിപ്പിച്ചതെന്നു പറയാം. സാധാരണ സ്വപ്നസഞ്ചാരിയെ പോലെയാണ് അദ്ദേഹത്തിെൻറ ബജറ്റുകൾ. പ്രായോഗിക തലത്തിലെത്തുന്നത് കുറയുന്നുവെന്ന അനുഭവ സാക്ഷ്യമാണ് ധനകാര്യ വിദഗ്ധർ വരെ മുന്നോട്ടുവെക്കാറ്.
എന്നാൽ, ഇക്കുറി മിതത്വം പാലിച്ചും ചിലവുചുരുക്കൽ നടപടി കൈക്കൊണ്ടും ധനപ്രതിസന്ധിയുടെ രൂക്ഷത ഉൾക്കൊള്ളാൻ ശ്രമിച്ച ധനമന്ത്രി ഭൂനികുതിയിലടക്കം വരുത്തിയ വർധന സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കും. വിലക്കയറ്റം പോലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുമില്ല. വൻകിട പദ്ധതികൾക്ക് പിന്നാലേ അധികം പോയിട്ടില്ല. ഉള്ളത് പൂർത്തിയാക്കലാണ് ലക്ഷ്യം. അതേസമയം, ഒാഖി ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് എല്ലാവരും പ്രതീക്ഷിച്ചതിനപ്പുറത്ത് നിൽക്കുന്നതാണ്. ഞെരുക്കത്തിലും ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല. ക്ഷേമ പെൻഷനുകൾ അനർഹരുടെ കൈയിലേക്ക് ഒഴുകുന്നത് തടയാനുള്ള ശ്രമങ്ങളും കാണാം.
ആറുലക്ഷം അനർഹരെ മാനദണ്ഡം നിശ്ചയിച്ച് ഒഴിവാക്കാനും അത്രത്തോളം പേർക്ക് പുതുതായി നൽകാനുമാണ് ലക്ഷ്യം. ഒാരോ വർഷവും സാമൂഹിക പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനത്തിൽനിന്ന് ഇക്കുറി സർക്കാർ പിന്നാക്കം പോയി. കെ.എസ്.ആർ.ടി.സി പെൻഷൻ ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല.
സർക്കാർ ധൂർത്തിൽ കൈെവക്കുമെന്ന് പ്രഖ്യാപനത്തിലുണ്ടെങ്കിലും എത്രമാത്രം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. കഴിഞ്ഞ ശമ്പള കമീഷൻ ഇത്തരമൊരു റിപ്പോർട്ട് നൽകിയിരുന്നു. അത് അലമാരയിൽ പൊടിപിടിച്ചിരിക്കുന്നു. സർക്കാറിന് എത്ര വാഹനങ്ങൾ ഉണ്ടെന്ന് ആർക്കുമറിയില്ല. പുതിയ വാഹനം വാങ്ങൽ നിയന്ത്രിക്കുന്നതിനൊപ്പം ഒരു രജിസ്റ്റർ കൂടി തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം ഏറെ വർഷങ്ങളായി പറയുന്നുവെങ്കിലും നടപ്പായിട്ടില്ല. സിവിൽ സർവിസ് വളർന്നുകൊണ്ടിരിക്കുന്നു. സെക്രേട്ടറിയറ്റ് തന്നെ വളർന്നു വളർന്ന് മൂന്നെണ്ണമായി. ഇതനുസരിച്ച് തസ്തികയും കൂടുന്നു. പുതിയ സ്ഥാപനങ്ങൾ അനിസ്യൂതം വരുന്നു. വരുമാന പരിമിതികളൊന്നും ഇവയിൽ കണക്കാക്കുന്നില്ല. സൃഷ്ടിക്കുന്ന അധിക തസ്തികകൾ സർക്കാറുകളുടെ ഭരണനേട്ടങ്ങളായി വിലയിരുത്തപ്പെടുന്ന വൈരുധ്യവുമുണ്ട്. വിദേശയാത്ര അടക്കം ധൂർത്തിന് നിയന്ത്രണം ഇതുവരെ പ്രഖ്യാപനങ്ങളിൽ മാത്രമാണെന്നതാണ് അനുഭവം.
ചരക്ക് സേവന നികുതി വന്നതോടെ സംസ്ഥാനത്തിന് സ്വന്തമായുള്ള നികുതി അധികാരങ്ങൾ പരിമിതപ്പെട്ടിട്ടുവെങ്കിലും ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് വരുമാന വർധനക്കാണ് ബജറ്റ് ശ്രമിച്ചിരിക്കുന്നത്. 970 കോടിയുടെ അധിക വിഭവ സമാഹരണമാണ് ലക്ഷ്യം. മദ്യത്തിെൻറ 60 കോടിയും മോേട്ടാർ വാഹനത്തിെൻറ 100 കോടിയും മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം സാധാരണ ജനത്തിന് ബാധ്യത സൃഷ്ടിക്കുന്ന വർധനയാണ്. എല്ലാ സർക്കർ ഫീസും കൂടുകയാണ്. മാന്ദ്യത്തിലായ റിയൽ എസ്റ്റേറ്റ് മേഖലയെ വീണ്ടും ഉൗറ്റിയെടുക്കുന്നു. ന്യായവില കൂട്ടുന്നതിന് പുറമെ വീടുകളുടെ മൂല്യനിർണയവും വലിയ ബാധ്യത വരുത്തുന്നതാണ്. സാധാരണക്കാരുടെ കീശ ചോർത്തുന്ന നിർദേശങ്ങളാണ് ഏറെയും.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സമ്പദ്വ്യസ്ഥയിൽ സർവതലങ്ങളിലും ആഘാതം സൃഷ്ടിച്ചുവെന്ന ഗുരുതര സ്ഥിതിയിലേക്ക് ബജറ്റ് സൂചന നൽകുന്നു. തനത് നികുതി വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവാണ് സംസ്ഥാനം നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളി. പ്രതിസന്ധിയുടെ സാഹചര്യത്തിലും ചെലവ് നിയന്ത്രിച്ചും വരുമാനം വർധിപ്പിച്ചും മുന്നോട്ടുപോയാൽ വളർച്ച നിരക്കിൽ വലിയ കുതിച്ചുചാട്ടത്തിന് വരും വർഷങ്ങളിൽ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. അടുത്ത മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിെൻറ പൊതുകടം മൂന്ന് ലക്ഷം കോടിക്കടുത്തെത്തും. ഇക്കൊല്ലം 2,10,789 കോടിയിലെത്തുന്ന 2020-21ൽ 2,93,074 കോടിയാകും.
ശമ്പളം, പെൻഷൻ പലിശ എന്നിവക്കുേവണ്ടി വരുന്ന തുക മൂന്നുവർഷം കഴിയുേമ്പാൾ 83,716 കോടിയായി ഉയരും. ഇക്കൊല്ലം 61,938 കോടിയാണ് ഇതിനുള്ള ചെലവ്. അടുത്തവർഷം 66,088 കോടിയായും 19-20ൽ 74,915 കോടിയായും ഉയരും. പലിശ ബാധ്യത മൂന്നുവർഷം കൊണ്ട് 20,731 കോടിയിലെത്തും. ധനക്കമ്മി 28,744 കോടിയിലും പ്രാഥമിക കമ്മി 8013 കോടിയിലുമെത്തും. അതേസമയം, മൂന്നു വർഷത്തിനകം റവന്യൂ കമ്മി 13,121 കോടിയായി കുറക്കാനാണ് ലക്ഷ്യം. 2020-21ൽ ശമ്പളത്തിന് 39,643യും പെൻഷന് 23,342 കോടിയും വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.