ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ; ലെസ്റ്ററിനെതിരെ ആഴ്സണലിന് ജയം

ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ലെസ്റ്റർസിറ്റി​യെ തകർത്ത് ആഴ്സണൽ. 20ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആഴ്സണലാണ് ആദ്യം വലകുലുക്കിയത്. സാക്ക നൽകിയ റിവേഴ്സ പാസ് സ്വീകരിച്ച് ജുറിയൻ ടിംബറിന്റെ ഫോർവേഡ് റണ്ണിനൊടുവിൽ പന്ത് മാർട്ടിനെല്ലിയിലേക്ക് പന്ത് നൽകുകയും നെല്ലി അത് പിഴവുകളില്ലാതെ വലയിലെത്തിക്കുകയും ചെയ്തതോടെ ആഴ്സണലിന് ഒരു ഗോളിന്റെ ലീഡായി.

രണ്ടാം പകുതി അവസാനിക്കാനിരിക്കെ ആഴ്സണൽ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. ലിയാൻഡ്രോ ട്രോസാർഡായിരുന്നു ആഴ്സണലിനായി വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെസ്റ്റർ ഗോൾ നേടി. 47ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനിലൂടെയായിരുന്നു ഗോൾനേട്ടം. 63ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനിലൂടെ രണ്ടാം ഗോളും നേടി ലെസ്റ്റർ സമനില പിടിച്ചു.

എന്നാൽ, അങ്ങനെ സമനിലയിൽ മത്സരം വിട്ടുകൊടുക്കാൻ ആഴ്സണൽ ഒരുക്കമല്ലായിരുന്നു. ഇഞ്ചുറി ടൈമിൽ ട്രോസാർഡിന്റെ ഗോളിൽ ആഴ്സണൽ ജയം ഉറപ്പിച്ചു. ഒടുവിൽ ലെസ്റ്റർസിറ്റിയുടെ സെൽഫ് ഗോളും ചേർത്ത് ആഴ്സണൽ പട്ടിക പൂർത്തിയാക്കി.

Tags:    
News Summary - Arsenal player ratings vs Leicester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 02:24 GMT