ഹൈദരാബാദ്: ഡേവിഡ് വാർണറുടെ കലിയടങ്ങാത്ത ബാറ്റിനു മുന്നിൽ എതിർ ബൗളർമാർ തല്ലുകൊ ണ്ട് തളർന്നപ്പോൾ ഹൈദരാബാദിന് വിജയാഘോഷം. പോയൻറ് പട്ടികയിലെ ടൈബ്രേക്കർ അങ്കത്തിൽ കിങ് സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് തോൽപിച്ച് സൺറൈഴേ്സ് ഹൈദരാബാദ് േപ്ല ഒാഫ് സാധ്യത വർധിപ്പിച്ചു. ആദ്യം ബാറ്റ ുചെയ്ത ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ പഞ്ചാബിെൻറ മറുപടി എട്ടിന് 167 എന്ന നിലയിൽ അവസാനിച്ചു.
സീസണിൽ ഒാറഞ്ച് തൊപ്പി ഉറപ്പിച്ച വാർണർ ഏഴു ബൗണ്ടറിയും രണ്ടു സിക്സും പറത്തി (56 പന്തിൽ 81 റൺസ്) പടനയിച്ചപ്പോൾ ഹൈദരാബാദ് 200 കടന്നു. ഒാപണർ വൃദ്ധിമാൻ സാഹയും (28) മനീഷ് പാണ്ഡെയും (36) മുഹമ്മദ് നബിയും (20) അവസരത്തിനൊത്തുയർന്നതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലെത്തി. സ്കോർ 78ലാണ് സാഹ പുറത്തായത്. രണ്ടാം വിക്കറ്റിൽ പാണ്ഡെയും വാർണറും വേഗം കൂട്ടി. അശ്വിെൻറ ഒാവറിൽ ഇരുവരും പുറത്തായതോടെയാണ് റൺവേഗത്തിന് കടിഞ്ഞാൺ വീണത്. അവസാന ഒാവറിൽ മുഹമ്മദ് നബി നാട്ടുകാരനായ മുജീബിനെ കണക്കിന് ശിക്ഷിച്ചു. നാല് ഒാവറിൽ 66 റൺസ് വഴങ്ങിയ അഫ്ഗാൻ താരം സീസണിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറായി. ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ലോകേഷ് രാഹുലിെൻറ (56 പന്തിൽ 79) പഞ്ചാബ് തിരിച്ചടിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്രിസ് ഗെയ്ൽ (4) മൂന്നാം ഒാവറിൽ മടങ്ങി. മായങ്ക് അഗർവാൾ (27), നികോളസ് പുറാൻ (21), ഡേവിഡ് മില്ലർ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഹൈദബരാബാദിെൻറ റാഷിദ് ഖാനും, ഖലീൽ അഹമ്മദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.