മൊഹാലി: ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയത്തോടെ െഎ.പി.എൽ 12ാം സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന് രാജകീയ സമാപനം. റൗണ്ട് പോരാട്ടത്തിലെ അവസാന മത്സരത്തിൽ ലോകേഷ് രാഹുൽ ആരാധകർക്കായി ബാറ്റിങ് ഷോ കാഴ്ച്ചവെച്ച മത്സരത്തിൽ ആറു വിക്കറ്റിന് ചെന്നൈ കിങ്സിനെ തോൽപിച്ചു. വമ്പൻ ജയം സ്വന്തമാക്കാനായെങ്കിലും കിങ്സ് ഇലവന് പ്ലേ ഒാഫിലെത്താനായില്ല. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്-170/5, കിങ്സ് ഇലവൻ പഞ്ചാബ് 173/4(18 ഒാവർ).
ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ സൂപ്പർ കിങ്സ് വമ്പൻ സ്കോർ അടിച്ചെടുത്തിരുന്നു. ഒാപണർ ഷെയ്ൻ വാട്സനെ (7) നാലാം ഒാവറിൽ നഷ്ടമായെങ്കിലും ഫാഫ് ഡുപ്ലസിസും സുരേഷ് റെയ്നയും ഒന്നിച്ചതോടെ ചെന്നൈ സ്കോർ അതിവേഗം നീങ്ങി. രണ്ടാം വിക്കറ്റിൽ ഇരുവരും 120 റൺസാണ് അടിച്ചുകൂട്ടിയത്. ഡുപ്ലസിനായിരുന്നു വേഗം കൂടുതൽ. ഒടുവിൽ സാംകറൻ ഇൗ പാർട്ണർഷിപ് പൊളിച്ചു. 38 പന്തിൽ 53 റൺസുമായി നിന്ന റെയ്നയെ കറൻ മുഹമ്മദ് ഷമിയുടെ കൈളിലെത്തിച്ചു.
റെയ്ന മടങ്ങിയെങ്കിലും ഡുപ്ലസിസ് പ്രഹരം തുടർന്നു. സെഞ്ച്വറിയിലേക്ക് കണ്ണുനട്ടിരിക്കെ സാം കറനു മുന്നിൽ വീണു.അമ്പാട്ടി റായുഡുവും (1) കേദാർ ജാദവും (0) വന്നപോലെ മടങ്ങിയപ്പോൾ, ധോണിയും(10) ബ്രാവോയും(1) പുറത്താകാതെ നിന്നു. മികച്ച സ്കോർ പിന്തുടർന്ന കിങ്സ് ഇലവൻ പഞ്ചാബിനായി ലോകേഷ് രാഹുൽ അനായാസം ബാറ്റു വീശി. സാക്ഷാൽ ക്രിസ് ഗെയ്ലിനെ ഒരു വശത്ത് സാക്ഷിയാക്കിയാണ് രാഹുലിെൻറ ഷോ.
ഹർഭജൻ സിങ്ങിനെ നോക്കി പ്രഹരിച്ച രാഹുൽ 19 പന്തിൽ അർധസെഞ്ച്വറി തികച്ചു. നാല് ഒാവറുകളിലായി 57 റൺസ് വാങ്ങിക്കൂട്ടിയെങ്കിലും ഒടുവിൽ ഹർഭജൻ തന്നെ രാഹുലിനെ (36 പന്തിൽ 71) പുറത്താക്കി. അഞ്ചു സിക്സും ഏഴു ഫോറുമടങ്ങിയതാണ് രാഹുലിെൻറ ഇന്നിങ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.