െഎ.പി.എൽ വാതുവെപ്പ്: ഗാസിയാബാദിൽ ആറ് പേർ അറസ്റ്റിൽ

ഗാസിയാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് അഴിമതിയിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ലെന്ന് സുചനകൾ നൽകി വാതുവെപ്പുമായി ബന്ധപ്പെട്ട് ആറ് പേർ  കൂടി അറസ്റ്റിലായി.  ഗാസിയാബാദ് പൊലീസാണ് വെള്ളിയാഴ്ച അർധരാത്രിയോടെ ഇവരുരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാൺപൂരിൽ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഡൽഹി ഡെയർഡെവിൾസ്–ഗുജറാത്ത് ലയൺസ് മൽസരത്തിനിടെ വാതുവെച്ചതിനാണ് മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് കാൺപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യവസായിയ രമേഷ് നയൻ ഷാ, രമേഷ് കുമാർ, വികാസ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ കാൺപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഹോർഡിങുകൾ വെക്കുന്നതിൽ കോൺട്രാക്ട് എടുത്ത വ്യക്തിയാണ് രമേഷ് കുമാർ. രമേഷ് ഷായാണ് ഇവർക്കായി ഹോട്ടലുകളിൽ  റൂമുകൾ ബുക്ക് ചെയ്തതെന്നും വ്യക്തമായി.ഗുജറാത്ത് ലയൺസിലെ രണ്ട് താരങ്ങളും കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നും യു.പി പൊലീസിലെ സീനിയർ സുപ്രണ്ട് അറിയിച്ചു. 

Tags:    
News Summary - IPL Betting: Six Arrested In Ghaziabad As Net Widens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.