ലണ്ടൻ: ഏറെ പഴക്കം ചെന്നതും ഫുട്ബാൾ കളിക്കാർ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായി കണക്കാക്കുന്നതുമായ പുരസ്കാരമാണ് ബാലൺ ഡി ഓർ. കുറച്ചുകാലമായി ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ബാലൺ ഡി ഓറിൽ മാറിമാറി മുത്തമിടുന്നത്. മെസ്സി ആറ് തവണയാണ് നേടിയത്. കൃസ്റ്റ്യാനോ അഞ്ച് തവണയും ഫ്രഞ്ച് ന്യൂസ് മാഗസിനായ ഫ്രാൻസ് ഫുട്ബാൾ നൽകിവരുന്ന കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2007ന് ശേഷം ലൂക മോഡ്രിച്ചിനെ (2018) അല്ലാതെ മറ്റാരെയും പുരസ്‌കാരം തൊടാൻ ഇരുതാരങ്ങളും അനുവദിച്ചിട്ടില്ല.
ഇത്തവണത്തെ ബാലൺ ഡി ഓർ ആർക്കെന്ന് കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റോണോ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. അതേസമയം, ഇൗ സീസണിലെ ബാലൺ ഡി ഓർ സാധ്യതാ പട്ടികയുമായി എത്തിയിരിക്കുകയാണ് ഹോളണ്ട് സ്‌ട്രൈക്കറായിരുന്ന റോബിന്‍ വാന്‍ പേഴ്‌സി. സാധ്യത കൽപ്പിക്കുന്ന ആദ്യ മൂന്ന് താരങ്ങളിൽ മെസ്സിയും റോണോയും ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ദേയമാണ്.
ഇത്തവണത്തെ പുരസ്കാരത്തിന് ഏറ്റവും അർഹനായി താരം ചൂണ്ടിക്കാട്ടുന്നത് ബയേൺ മ്യൂണിക്കിെൻറ ലെവന്‍ഡോസ്‌കിയെയാണ്. ലെവൻഡോസ്കി തെൻറ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. ഈ സീസണില്‍ ഇതുവരെ 52 ഗോളുകളാണ് പോളണ്ടിെൻറ നായകൻ നേടിയത്. ബുണ്ടസ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മത്സരങ്ങള്‍ അവശേഷിക്കുന്നതിനാൽ ഗോളിെൻറ എണ്ണം ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ടിനും ലെവൻഡോസ്കിക്ക് സാധ്യതകൽപ്പിക്കുന്നുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും ലിവര്പൂളിെൻറ സാദിയോ മാനെയുമാണ് വാൻ പേഴ്‌സിയുടെ പട്ടികയില്‍ ഇടം പിടിച്ച രണ്ടും മൂന്നും സ്ഥാനക്കാർ. ബാലൺ ഡി ഒാർ ഈ വര്‍ഷം അവസാനമാണ് പ്രഖ്യാപിക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പുരസ്‌കാരം റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.