സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: മരണം 1300

ബൈറൂത്: റഷ്യന്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 1300 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടനില്‍നിന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും ഐ.എസ് ജിഹാദികളും സൈനികരുമാണ്. സെപ്റ്റംബര്‍ 30നാണ് സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്. 381 ഐ.എസ് ജിഹാദികളും 547 നുസ്റ ഫ്രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 97 കുട്ടികളടക്കം 403 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഐ.എസിനെ കേന്ദ്രീകരിച്ചാണ് സിറിയയില്‍ വ്യോമാക്രമണമെന്നാണ് റഷ്യയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.