ലാഹോർ: കശ്മീർ ജനതക്കുവേണ്ടി പോരാടുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്ന് ജമാഅത്തുദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സഇൗദ്.
പാക് സർക്കാറിന് വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാം. എന്നാലും 2018 നെ കശ്മീരികൾക്ക് വേണ്ടി സമർപ്പിച്ചതിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് ലാഹോറിൽ റാലിയെ അഭിമുഖീകരിക്കവെ ഹാഫിസ് സഇൗദ് വ്യക്തമാക്കി.
നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ശക്തിയോടെ ഞങ്ങൾ ഉയിർെത്തഴുന്നേൽക്കും. കശ്മീരിെൻറ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെങ്കിൽ നവാസ് ശെരീഫിെന വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാമെന്നും സഇൗദ് പറഞ്ഞു. ഇന്ത്യുടെയും യു.എസിെൻറയും സമ്മർദ്ദ ഫലമായി തങ്ങൾ പാകിസ്താനിൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ലെന്നും ഹാഫിസ് കുറ്റപ്പെുടത്തി. 10 മാസത്തെ വീട്ടു തടങ്കലിനു ശേഷം കഴിഞ്ഞ നവംബറിലാണ് ഹാഫീസ് േമാചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.