ഇസ്രായേൽ പത്ത് ഫലസ്തീനികളെ വധിച്ചു; 102 പേർക്ക് പരിക്ക്

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‍ലുസിൽ പത്ത് ഫലസ്തീനികളെ വധിച്ച് ഇസ്രായേൽ. ബുധനാഴ്ച രാവിലെ മുതൽ നബ്‍ലുസിൽ റെയ്ഡ് നടത്തുന്ന ഇസ്രായേൽ സൈന്യം ഇതിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് അൽ ജസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 102 പേർക്ക് പരിക്കേറ്റു.

53 പേർക്ക് പരിക്കേറ്റത് വെടിവെപ്പിലാണ്. ആറുപേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ പോരാളി ഹുസ്സാം ഇസ്‍ലീമിനെ പിടികൂടാൻ എന്നു പറഞ്ഞാണ് ഇസ്രായേൽ പരിശോധന നടത്തിയത്. നഗരകവാടം അടച്ച് വീടുകൾ തോറും പരിശോധന നടത്തുകയായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇസ്രായേൽ അതിക്രമം പരിധിവിടുന്നതായും ക്ഷമ നശിക്കുന്നതായും ഗസ്സ ഭരിക്കുന്ന ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് മുന്നറിയിപ്പ് നൽകി. ഈ വർഷം ഇതുവരെ 12 കുട്ടികൾ ഉൾപ്പെടെ 57 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.

Tags:    
News Summary - Israel killed 10 Palestinians; 102 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.