മൂവാറ്റുപുഴ: വീട്ടിനുള്ളിൽ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. വാഴപ്പിള്ളി പാറക്കുളത്തിന് സമീപം കുടിയിരിക്കതോട്ടത്തിൽ കലേഷിെൻറ ഭാര്യ ഷൈലയാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.വീട്ടിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ അഗ്നിരക്ഷ സേന സ്ഥലത്തെത്തിയപ്പോഴാണ് ശുചിമുറിയിൽ ശരീരത്തിൽ തീ ആളിപ്പടർന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. ഉടൻ തീ അണച്ചെങ്കിലും ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെയിൻറിങ് ജോലിക്കാരനായ കലേഷ് രാവിലെ അമ്പലത്തിൽ പോയിരുന്നു. ഏക മകൾ ഷാലു, പഠനവുമായി ബന്ധപ്പെട്ട് മൂന്നുദിവസം മുമ്പാണ് പാലക്കാട് കൊഴിഞ്ഞമ്പാറയിലെ കോളജിലേക്ക് പോയത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തീ കൊളുത്തി ആത്മഹത്യ ചെയ്തതാെണന്നാണ് പ്രാഥമിക നിഗമനം.