വൈറ്റില: ടാങ്കര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. നെട്ടൂര്‍ ലേക്ഷോര് ആശുപത്രി അസിസ്റ്റൻറ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിെൻറ മകന് വിന്‍സൻ വര്‍ഗീസ് (24), നഴ്സ് തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഇരുവരും വൈറ്റില പാലത്തിനുസമീപത്തെ എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് മടങ്ങുേമ്പാഴായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുേമ്പാൾ പാലാരിവട്ടം ഭാഗത്തുനിന്ന് വൈറ്റില മേല്‍പാലം ഇറങ്ങിവന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ലോറിക്ക് അടിയിലേക്കുവീണ ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറി. ഉടൻ ലേക്ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ടാങ്കര്‍ലോറി അമിതവേഗത്തിലായിരുെന്നന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ ഷഹ്സാദെ ഖാനെ (40) യാത്രക്കാര്‍ തടഞ്ഞുവെച്ച് മരട് പൊലീസിന് കൈമാറി. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിെര കേസെടുത്തു. വിന്‍സന്‍ വര്‍ഗീസിെൻറ ഭാര്യ: അസ്ന. മകന്: എറിക് വിൻസന്‍. മാതാവ്: റോസിലി. ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്സിങ് വിദ്യാര്‍ഥിനി, ബംഗളൂരു), ജിയാമോള്‍.