അങ്കമാലി: അത്താണി-_നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഗോൾഫ് കോഴ്സ് സെൻററിന് സമീപം കാർ മറിഞ്ഞ് വാഹനമോടിച്ചിരുന്ന യുവാവ് മരിച്ചു. കലൂർ കതൃക്കടവ് ചുള്ളിക്കൽ അപ്പാർട്െമൻറ് ഏഴ് ബിയിൽ സഞ്ജയ് ശർമയുടെ മകൻ നിഥിൻ ശർമയാണ് (23) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. വൈറ്റിലയിൽനിന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപെട്ടത്. നിഥിൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡരികിലെ മരത്തിലിടിച്ച് വാഹനം താഴേക്ക് മറിയുകയായിരുന്നു. കാറിനകത്ത് മുംബൈക്കുള്ള മെഡിക്കൽ സംബന്ധമായ പെട്ടികൾ ഉണ്ടായിരുന്നു. അങ്കമാലി അഗ്നിരക്ഷാസേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.എം. അബ്ദുൽ നസീറിെൻറ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. രക്ഷാപ്രവർത്തനത്തിൽ നെടുമ്പാശ്ശേരി പൊലീസും നാട്ടുകാരും പങ്കാളികളായി.