അടിമാലി: വീട്ടമ്മയെ തലക്കടിേയറ്റ് മരിച്ചനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മാങ്കുളം ആനക്കുളം നെടുമ്പാലപ്പുഴയിൽ ജോസഫ് മാത്യു (62), ഭാര്യ സെലിൻ (59) എന്നിവരാണ് മരിച്ചത്. സെലിെൻറ മൃതദേഹത്തിന് രണ്ടുദിവസവും ജോസഫിേൻറതിന് ഒരു ദിവസവും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.ഉറങ്ങിക്കിടന്ന സെലിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ജോസഫ് തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.സെലിൻ കിടപ്പുമുറിയിലെ ബെഡിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. തലക്ക് മാരക മുറിവുണ്ട്. കട്ടിലിനോട് ചേർന്ന് ചുറ്റികയും കമ്പിപ്പാരയും ഉണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലാണ് ജോസഫിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ആളനക്കം ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം പുറംലോകം അറിഞ്ഞത്.ജോസഫിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇയാൾ ആറുമാസം മുമ്പ് അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.കുടുംബത്തിന് സാമ്പത്തികപ്രയാസം ഉണ്ടായിരുന്നതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. വീടുകളിൽനിന്ന് മലഞ്ചരക്ക് ഉൽപന്നങ്ങൾ വാങ്ങി വിൽക്കുന്ന തൊഴിലായിരുന്നു ജോസഫിന്. രണ്ടരയേക്കറിലെ വീട്ടിൽ ഇവർ മാത്രമാണ് താമസം.മുണ്ടക്കയത്തുനിന്ന് 25 വർഷം മുമ്പാണ് ഇവർ ആനക്കുളത്ത് എത്തിയത്. മകൾ ലിഡയും മരുമകൻ സനൂപും കോട്ടയത്താണ് താമസം. മൂന്നാർ ഡിവൈ.എസ്.പി എ.ആർ. മനോജ്, സി.ഐ. മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി ബുധനാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.