ആലുവ: പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നുവര്‍ഷമായി കിടപ്പിലായിരുന്ന കഥാകൃത്ത് തോമസ് ജോസഫ് (67) നിര്യാതനായി. ചന്ദ്രിക, ഇന്ത്യന്‍ എക്സ്പ്രസ് പത്രങ്ങളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം, 2018 സെപ്റ്റംബര്‍ 15നാണ് അബോധാവസ്ഥയിലായത്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുവശം പൂര്‍ണമായും തളര്‍ന്നു. എന്നാൽ, വലതു കൈയും കാലും ചെറുതായി അനക്കാന്‍ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. ഭാര്യയുടെ ഇ.എസ്.ഐ ആനുകൂല്യങ്ങളും സുഹൃത്തുക്കളുെടയും എഴുത്തുകാരുെടയും കൂട്ടായ്മകള്‍ രൂപവത്കരിച്ചും സര്‍ക്കാര്‍ സഹായം തേടിയുമാണ് ചികിത്സ നടത്തിയിരുന്നത്. ഏലൂർ സ്വദേശിയാണ്. കീഴ്മാടാണ് താമസിച്ചിരുന്നത്. തോമസ് ജോസഫ് രചിച്ച ‘മരിച്ചവര്‍ സിനിമ കാണുകയാണ്’ എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. മൃഗയ അവാർഡ് (1984), എസ്.ബി.ടി സാഹിത്യ പുരസ്കാരം (1996), കെ.എ കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം, കേളി അവാർഡ് (2003), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2009) എന്നിവ ലഭിച്ചിട്ടുണ്ട്. നോവല്‍ വായനക്കാരന്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിെൻറ പിയാനോയിലെ പക്ഷികള്‍ എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: റോസിലി. മക്കള്‍: ദീപ്തി മരിയ, ജെസ്സെ. മരുമക്കള്‍: പ്രിന്‍സ്, ദില്‍നു. സംസ്കാരം വെള്ളിയാഴ്ച കളമശ്ശേരിയില്‍.