പള്ളുരുത്തി: കുമ്പളങ്ങി പനമ്പുകാട് ചാലിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. ജൂലൈ ഒമ്പതിന് കുമ്പളങ്ങിയിൽ നിന്ന് കാണാതായ പഴങ്ങാട് പടിക്കൽ വീട്ടിൽ ആൻറണി ലാസറിേൻറതാണ് (39) മൃതദേഹമെന്നാണ് സംശയിക്കുന്നത്. ഇയാളെ കാണാനില്ലെന്നുകാണിച്ച് സഹോദരൻ ഷോളി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെയാണ് ഇയാളുടേതെന്ന് കരുതുന്ന മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ ലാസറിേൻറതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അഴുകിയ നിലയിലായതിനാൽ കൂടുതൽ പരിശോധന നടത്തേണ്ടിവരും. ഡി.എൻ.എ പരിശോധനക്കും പോസ്റ്റ് മോർട്ടത്തിനും ശേഷമേ സ്ഥിരീകരിക്കാനാകൂെവന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ പരിക്കുകളുണ്ടെന്നാണ് സൂചന. ലാസറിനെ കാണാതായശേഷം ബന്ധുക്കൾ നൽകിയ പരാതിയിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ പിന്നീട് കാണാതായി. ഇത് കൂടുതൽ ദുരൂഹതക്ക് കാരണമായിട്ടുണ്ട്. കൊലപാതകമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ. മട്ടാഞ്ചേരി അസി.കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചതായി എ.സി.പി പറഞ്ഞു.