വൈപ്പിൻ: നായരമ്പലം പുത്തൻ കടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് കടൽഭിത്തിക്കിടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞാറക്കൽ പൊലീസ് ഇൻസ്പെക്ടർ രാജൻ കെ. അരമന, എസ്.ഐ സുധീർ, ടി.കെ. സജീവ് (സ്പെഷൽ ബ്രാഞ്ച്), എ.എസ്.ഐമാരായ ഷാഹിർ, സുനീഷ്ലാൽ, സോജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി തുടർനടപടി സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം കളമശ്ശേരിയിലെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. എറണാകുളം ഷൺമുഖം റോഡ് സ്വദേശിനിയായ 38കാരിയെ ജൂലൈ 18 മുതൽ കാണാനില്ലെന്ന് സെൻട്രൽ സ്റ്റേഷനിൽ പരാതിയുണ്ട്. ഇവർ ഗോശ്രീ പാലത്തിൽനിന്ന് ചാടിയെന്ന് സൂചനയുമുണ്ട്. അന്വേഷണം നടത്തിവരുകയാണെന്ന് െപാലീസ് അറിയിച്ചു.