പിറവം: നാടക നടനും റിട്ട. അധ്യാപകനും കൂത്ത്, ഓട്ടൻതുള്ളൽ, കഥാപ്രസംഗ കലാകാരനുമായ പിറവം കാക്കാട് പനമറ്റത്തുമന പി.എൻ. വാസുദേവൻ നമ്പൂതിരി (ദേവൻ കാക്കാട് - 79) നിര്യാതനായി. ഈ മാസം ഏഴിന് പാഴൂർ മുല്ലൂപ്പടിയിൽെവച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഓട്ടൻതുള്ളൽ, റേഡിയോ നാടകങ്ങൾ എന്നിവയിലൂടെ സ്കൂൾ പഠനകാലം മുതൽക്കേ കലാരംഗത്ത് എത്തി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശേഷം ക്ലബുകളുടെ നാടകങ്ങളിൽ അഭിനയിക്കുന്നതിനൊപ്പം കഥാപ്രസംഗം പരിശീലിച്ച് അവതരിപ്പിക്കാൻ തുടങ്ങി. പിന്നീട് നിരവധി പ്രഫഷനൽ നാടക സമിതികളിൽ അഭിനയിച്ചു. അഗ്നിസാക്ഷി, പവിത്രം തുടങ്ങി ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജോലിയിൽനിന്ന് വിരമിച്ച ശേഷം ചാക്യാർകൂത്ത് പഠിച്ച് അവതരിപ്പിച്ചു. എൽ.ഡി.എഫിെൻറ വിവിധ തെരഞ്ഞെടുപ്പ് വേദികളിൽ പ്രചാരണാർഥം ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. പുരോഗമനകലാ സാഹിത്യസംഘം മേഖല പ്രസിഡൻറ്, കാക്കാട് ഗ്രാമീണ വായനശാല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. ഭാര്യ: ആര്യാമണി അന്തർജനം. മക്കൾ: പി.വി. പ്രമോദ് (റിട്ട. എയർഫോഴ്സ്, പുണെ), ശ്രീജ (ഖത്തർ). മരുമക്കൾ: ധന്യ ചെങ്ങന്നൂർ, ദുർഗ പ്രസാദ് (ഖത്തർ). സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.