കോതമംഗലം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗർഭിണി, ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തതിന് പിന്നാലെ മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിെൻറ ഭാര്യ ദീപ്തിയാണ് (27) എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ ഇൻകുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. 15 ദിവസം മുമ്പ് ആലുവ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചിരിക്കവേ ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. രാത്രിയോടെ രക്ത സമ്മർദം കുറഞ്ഞ് മരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. നേര്യമംഗലം കാഞ്ഞിരമുകളിൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: ആദിത്യ, അദ്വൈത.