ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരൻ മുങ്ങിമരിച്ചു. തേവക്കൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ വർക്കർ കളമശ്ശേരി സെൻറ് പോൾസ് കോളജിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ (220 സബ് സ്റ്റേഷൻ കോളനി) താമസിക്കുന്ന വൈശാഖാണ് (31) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാേലാടെ ആലുവ മണപ്പുറത്തെ കടവിന് സമീപമാണ് സംഭവം. കുളിക്കാനിറങ്ങിയ വൈശാഖ് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആലുവ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് ആേറാടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സർവിസിലിരിക്കെ പിതാവ് ശ്രീനിവാസൻ മരണപ്പെട്ടതിനെത്തുടർന്ന് വൈശാഖിന് ആശ്രിതനിയമനം ലഭിച്ചതാണ്. ഇടുക്കി സ്വദേശികളായ ഇവർ വർഷങ്ങളായി കളമശ്ശേരിയിലാണ് താമസം. മല്ലികയാണ് മാതാവ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.