പെരുമ്പാവൂര്‍: കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങോല ടാങ്ക്സിറ്റി മണപറമ്പ്മാലില് രമേശനാണ് (40) തൂങ്ങിമരിച്ചത്. വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ മനംനൊന്താണ് രമേശന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സമയത്ത് വാക്സിനേഷന് ലഭിച്ചില്ലെന്ന് ആരോപിച്ച് രമേശന് ആരോഗ്യപ്രവര്‍ത്തകയെ ചീത്ത വിളിച്ചതായി പൊലീസ് പറയുന്നു. ഇതിനെതിരെ ആരോഗ്യപ്രവര്‍ത്തക ഈ മാസം ആദ്യം പൊലീസില്‍ പരാതി നല്കി. ഇതിനിടെ, മകന് കോവിഡായതിനെത്തുടര്ന്ന് രമേശ് ക്വാറൻറീനിലായി. ക്വാറൻറീന് കഴിഞ്ഞ ചൊവ്വാഴ്ച രമേശനെ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുെന്നന്ന് പറയുന്നു.