ചെറായി: മത്സ്യബന്ധനത്തിനിടെ ബോട്ടിലെ കപ്പി തലയിലിടിച്ച് തൊഴിലാളി മരിച്ചു. കന്യാകുമാരി കല്‍ക്കുളം തിര്ത്തസിെൻറ മകന് വില്‍സണാണ് (21) മരിച്ചത്. ശനിയാഴ്ച മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ‘മദര്‍ തെരേസ’ ബോട്ടിലെ തൊഴിലാളിയാണ്. ഞായറാഴ്ച ഉച്ചക്ക് ചേറ്റുവ കടപ്പുറത്തിന് പടിഞ്ഞാറാണ് അപകടമുണ്ടായത്. വല കടലിെൻറ അടിത്തട്ടില്‍ ഉടക്കിയതിെൻറ ആഘാതത്തില്‍ ബോട്ട് പിന്നോട്ടടിക്കുകയും മുകളില്‍ സ്ഥാപിച്ചിരുന്ന കപ്പി മത്സ്യങ്ങള്‍ വേര്‍തിരിക്കുകയായിരുന്ന വില്സണിെൻറ തലയില്‍ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ വിൽസണെ ഉടൻ മുനമ്പം ഹാര്‍ബറിലെത്തിച്ചു. ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ എസ്.ഐ സംഗീത് ജോബ്, എ.എസ്.ഐ വിനോദ് ഖന്ന എന്നിവരുടെ നേതൃത്വത്തില്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.