കോതമംഗലം: പെരിയാർവാലി മെയിൻ കനാലിെൻറ കരക്ക് സ്കൂട്ടർ യാത്രികനെ മരിച്ചനിലയിൽ കണ്ടെത്തി. ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തിൽ പരേതനായ പൗലോസിെൻറയും മറിയക്കുട്ടിയുടെയും മകൻ എൽദോസ് പോളാണ് (42) മരിച്ചത്. ചേലാട് നാടോടിപ്പാലത്തിനുസമീപമാണ് മൃതദേഹം കണ്ടത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞനിലയിൽ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു.തിങ്കളാഴ്ച പ്രഭാതസവാരിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഫോൺ വന്നതിനെത്തുടർന്ന് ഉടന്‍ വരാമെന്നുപറഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ എൽദോസ് വീട്ടിൽനിന്ന് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കോതമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ടിമി തോമസ് (ഇസ്രായേൽ). മക്കൾ: അച്ചു, അഭിഷേക് പോൾ, ആഷിക് പോൾ. സംസ്കാരം പിന്നീട്.