കൊച്ചി: കൊച്ചി കോർപറേഷൻ 62ാം ഡിവിഷനിലെ (എറണാകുളം സൗത്ത്) ബി.െജ.പി കൗൺസിലർ മിനി ആർ. മേനോൻ (43) നിര്യാതയായി. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. മണ്ഡലം സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡൻറ്, സഹകാർ ഭാരതിയുടെ സംസ്ഥാന മഹിള പ്രമുഖ് പദവികൾ വഹിച്ചിട്ടുണ്ട്. മഹാരാജാസ് കോളജ് പൂർവവിദ്യാർഥിനിയാണ്. സ്വകാര്യ കമ്പനിയിൽ ജോലി െചയ്ത മിനി 2016 മുതലാണ് എറണാകുളത്ത് സജീവമായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊച്ചി കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അധികം വൈകാതെ അർബുദത്തിെൻറ പിടിയിലാവുകയായിരുന്നു.കൊച്ചി വാരിയം റോഡ് ശാന്തിഭവനിലായിരുന്നു താമസം. നടുവിലേടത്ത് വീട്ടിൽ രഘുനന്ദനെൻറയും കൊടക്കാട്ട് വീട്ടിൽ ജയയുെടയും മകളാണ്. കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തെ കൃഷ്ണകുമാറിെൻറ ഭാര്യയാണ്. മക്കൾ: ഇന്ദുലേഖ, ആദിത്യൻ (ഇരുവരും വിദ്യാർഥികൾ). അഡ്വ. കെ.ആർ. രാജ്കുമാർ, പ്രേംനാഥ് എന്നിവർ സഹോദരങ്ങളാണ്.