വൈപ്പിന്‍: സംസ്ഥാനപാതയില്‍ വെളിയത്താംപറമ്പില്‍ ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എടവനക്കാട് 11ാം വാര്‍ഡില്‍ പഴങ്ങാട്ടുതറ സത്യെൻറ മകന് സോണിഷ് (23), ചാത്തന്‍തറ കൈലാസെൻറ മകന് കലേഷ് (23) എന്നിവരാണ് മരിച്ചത്. നൗഫല്‍ (23), അഖില്‍ (24) എന്നിവർക്കാണ് പരിക്കേറ്റത്. എഫ്.എ.സി.ടി കരാറുകാരെൻറ കീഴില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ രാത്രി എറണാകുളത്തുനിന്ന് വീട്ടിലേക്ക് വരുമ്പോള്‍ പതിനൊന്നേ മുക്കാലോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്ന് വന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് അടുത്തുള്ള മില്‍മ ബൂത്തില്‍ ഇടിച്ചാണ് നിന്നത്. ബൈക്ക് യാത്രികനായ പറവൂർ സ്വദേശി വിശ്വനാഥനും പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പൊലീസും ഫയര്‍ഫോഴ്സും എത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറെത്തടുത്തത്. കലേഷാണ് കാര്‍ ഓടിച്ചിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇരു മൃതദേഹങ്ങളും സംസ്കരിച്ചു. സോനിഷിെൻറ മാതാവ് മണി. സഹോദരന് സനീഷ്. കലേഷിെൻറ മാതാവ് ബിന്ദു. സഹോദരി ആര്യ.