െകാച്ചി: സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും തൃശൂർ ഉൗരകം ചിറ്റങ്ങേരപറമ്പിൽ സതീഷിെൻറ മകളുമായ താഹിറ അയീസിനെ(23) ആലുവ പുളിഞ്ചോടിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാക്കനാട്ട് മാതാപിതാക്കൾക്കൊപ്പം വാടകക്കായിരുന്നു താമസം. കാക്കനാട് ഇൻഫോ പാർക്കിൽ സോഫ്റ്റ്വെയർ എൻജിനീയറായ താഹിറ വെള്ളിയാഴ്ച വൈകീട്ട് ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങിയതാണ്. ശനിയാഴ്ച രാവിലെ കാൽനട യാത്രക്കാരാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി സ്വദേശിയായ പങ്കാളി അടുത്തിടെ വാഹനാപകടത്തിൽ മരിച്ചതോടെ ഏറെ ദുഃഖിതയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സംവിധായികയായി മാറാൻ താഹിറ തയാറെടുക്കുന്നത് നാളുകൾക്കുമുമ്പ് വാർത്തയായിരുന്നു. ഇതേ ഹ്രസ്വ ചിത്രത്തിൽ വേഷമിടാനും തീരുമാനിച്ചിരുന്നു. നവംബറിൽ ചിത്രം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. മോഡൽ രംഗത്തുണ്ടായിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി സോഫ്റ്റ്വെയർ സൊലൂഷൻ സ്ഥാപനവും ആരംഭിച്ചിരുന്നു.