കൊച്ചി: വല്ലാർപാടം ഐ.സി.ടി.ടി പദ്ധതിക്കായി കണ്ടെയ്നർ റോഡ് നിർമിക്കുന്നതിന് 2008ൽ പതിനൊന്നര സെൻറ് ഭൂമിയും വീടും വിട്ടുകൊടുത്തതിൽ പുനരധിവാസം ലഭിക്കാതെ ഒരാൾകൂടി മരിച്ചു. എറണാകുളം അയ്യപ്പൻകാവിൽ വാടകവീട്ടിൽ താമസിക്കുന്ന കുന്നത്ത് ഫ്രാൻസിസാണ് (68) നിര്യാതനായത്. പുനരധിവാസത്തിന് തുതിയൂർ ഇന്ദിരനഗറിൽ കിട്ടിയ ആറുസെൻറ് ഭൂമി സർക്കാർ ഇതുവരെ വാസയോഗ്യമാക്കി കൊടുത്തിട്ടില്ല. ഉത്തരവുണ്ടായിട്ടും പുനരധിവാസം ലഭിക്കാതെ മൺമറയുന്ന 34ാമത്തെ വ്യക്തിയാണ് കുന്നത്ത് ഫ്രാൻസിസ്. സംസ്കാരം ചൊവ്വാഴ്ച ൈവകീട്ട് മൂന്നിന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിൽവി. മക്കൾ: സെൽവി, രേഷ്മ.