വൈപ്പിന്‍: ദൂരൂഹസാഹചര്യത്തില്‍ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. മകന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നായരമ്പലം തയ്യെഴുത്തുവഴി കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിെൻറ ഭാര്യ സിന്ധുവാണ് (42) മരിച്ചത്. മകന് അതുല്‍ (17) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കളും നാട്ടുകാരും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധു ഏറെ താമസിയാതെ മരിച്ചു. ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണവെപ്രാളത്തില്‍ കരയുകയായിരുന്ന വീട്ടമ്മ സമീപവാസിയായ യുവാവിെൻറ പേരുപറയുന്ന വോയ്സ് ക്ലിപ്പ് ബന്ധുക്കള്‍ െപാലീസില്‍ ഹാജരാക്കിയിട്ടുണ്ട്. ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിവസങ്ങൾക്കുമുമ്പ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ ഞാറക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.സംഭവത്തെതുടര്‍ന്ന് ഞാറക്കല്‍ സി.ഐ രാജന് കെ. അരമന, എസ്.ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി മുറിയില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. കത്തിക്കാനുപയോഗിച്ച തീപ്പെട്ടി മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയാണ് സിന്ധു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. വിശദ അന്വേഷണം നടത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.