അങ്കമാലി: ദേശീയപാത കറുകുറ്റിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ച് മരിച്ചു. കറുകുറ്റി എടക്കുന്ന് ചിറ്റിനപ്പിള്ളി വീട്ടിൽ വർഗീസിെൻറ മകൻ ഷോണുവാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി വീട്ടിൽ സജി ചെറിയാനെ (39) സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട ബൈക്ക് യാത്രികരായ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർക്കും സാരമായ പരുക്കുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. എടക്കുന്നിലെ പ്ലാസ്റ്റിക് കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്യുന്ന ഇരുവരും ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് അതിവേഗം വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷോണുവിനെ രക്ഷിക്കാനായില്ല. ഷോണുവിെൻറ മാതാവ്: റീത്ത. സഹോദരൻ: ഷെറി. സംസ്കാരം നടത്തി.