ആലങ്ങാട്: കാണാതായ വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളിയത്തുനാട് അടുവാത്തുരുത്ത് ആലുങ്കപറമ്പിൽ രാജേഷിെൻറ മകൾ നന്ദനയാണ് (15) മരിച്ചത്. ആലങ്ങാട് കോട്ടപ്പുറം ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച സ്കൂളിൽ പോയ പെൺകുട്ടിയെ വൈകീട്ട് മൂന്നോടെയാണ് കാണാതായത്. തുടർന്ന് നടന്ന തിരച്ചിലിൽ തടിക്കക്കടവ് പാലത്തിന് അടിയിൽ വിദ്യാർഥിയുടെ ബാഗ് ഇരിക്കുന്നത് നാട്ടുകാർ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച രാത്രിയോടെ തടിക്കക്കടവ് ഭാഗത്ത് പെരിയാറിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സുനിത. സഹോദരി: നയന.