മട്ടാഞ്ചേരി: വൈദികനിൽനിന്ന് വൃക്ക സ്വീകരിച്ച യുവതി എട്ടുവർഷത്തിനുശേഷം മരണത്തിന് കീഴടങ്ങി. തോപ്പുംപടി കാട്ടേത്ത് ഹൗസിൽ സിറിളിെൻറ മകൾ റിൻസിയാണ് (25) മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന റിൻസിക്ക്, ജീസസ് യൂത്ത് ദേശീയ സ്പിരിച്വൽ ഡയറക്ടറായിരിക്കെ 2014ൽ ഫാ. ചെറിയാൻ നേരേവീട്ടിൽ തെൻറ വൃക്കകളിലൊന്ന് നൽകി. പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന റിൻസിയുടെ ശരീരത്തിൽ അന്നു മുതൽ വൈദികെൻറ വൃക്കകളിലൊന്ന് പുതുജീവനായി സ്പന്ദിച്ചു തുടങ്ങി. ഇതിനിടെ റിൻസിക്ക് അർബുദ രോഗവും പിടിപെട്ടു. ഫാ. ചെറിയാൻ അപകടത്തിൽ പെട്ട് നാലു മാസം മുമ്പ് മരിച്ചു.റിൻസിയുടെ മാതാവ്: റീന (മുൻ അധ്യാപിക, തമ്മനം സെൻറ് ജൂഡ് സ്കൂൾ). സഹോദരി: റിയ. സംസ്കാരം വ്യാഴാഴ്ച 3.30 ന് സാൻതോം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.