കോതമംഗലം: കുട്ടമ്പുഴ പാലത്തിന് സമീപം ആദിവാസി ബാലനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനന്റെയും നാഗമ്മയുടെയും ഏക മകൻ മഹേഷാണ് (15) മരിച്ചത്. ആലുവ മോഡൽ റെസിഡൻസി സ്കൂൾ 10 ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് കുട്ടമ്പുഴയിലെ അക്ഷയകേന്ദ്രത്തിലേക്ക് പോയ മഹേഷ് തിരിച്ച് എത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് കുളിക്കാനായി പുഴയിലെത്തിയവരാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് വീട്ടുകാരുടെ പരാതി. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.