ആലുവ: ആലുവ മണപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് പെരിയാറില്‍ ചാടിയയാൾ മരിച്ചു. പാലാരിവട്ടം സ്വദേശി തോമസാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തോമസ് അടക്കം നാലുപേർ മണപ്പുറത്ത് ഇരിക്കുകയായിരുന്നു. പൊലീസ് ഇവരുടെ അടുത്തേക്ക് ചെന്നപാടെ സംഘം ചിതറി ഓടി. ഇതില്‍ തോമസ് വെള്ളത്തില്‍ ചാടി. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും പുഴയില്‍ തിരച്ചില്‍ നടത്തി രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുഴക്കരയില്‍നിന്ന് മൊബൈല്‍ ഫോണും ചെരിപ്പും ലഭിച്ചിരുന്നു. പൊലീസ് ഈ ഫോണില്‍ നിന്ന് വിളിച്ചപ്പോള്‍ സുഹൃത്തിനെ കിട്ടിയിരുന്നു. ഇയാളാണ് കാണാതായത് തോമസാണെന്ന് വിവരം നല്‍കിയത്.