വൈപ്പിൻ: എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ മൂന്നൂറിൽപരം ക്ഷേത്രങ്ങളുടെ തന്ത്രിയായ ചെറായി കെ.എ. പുരുഷോത്തമൻ (89) നിര്യാതനായി. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറായി കൊല്ലംകോട്ട് അയ്യപ്പൻ കുട്ടിയുടെ മകനാണ്. ദീർഘനാൾ മൂത്തകുന്നം ശ്രീ നാരായണമംഗലം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ഇവിടെ 1994ൽ നടത്തിയ കോടി അർച്ചനക്കും 1992ൽ ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ നടത്തിയ ധ്വജ പ്രതിഷ്ഠക്കും മുഖ്യകാർമികത്വം വഹിച്ചു.
ചെറായി ഗൗരീശ്വരക്ഷേത്രം, എറണാകുളം അയ്യപ്പൻകാവ് ക്ഷേത്രം, മൂത്തകുന്നം നാരായണമംഗലം ക്ഷേത്രം, ചാവക്കാട് നാഗയക്ഷി ക്ഷേത്രം, ചെറായി വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രം, പോണേക്കര സുബ്രഹ്മണ്യക്ഷേത്രം, പറവൂർ ചില്ലിക്കൂടം ക്ഷേത്രം, പറവൂത്തറ സുബ്രഹ്മണ്യക്ഷേത്രം, കുഞ്ഞിത്തൈ സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിൽ താന്ത്രിക സ്ഥാനം വഹിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ചെറായിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. നിരവധി ക്ഷേത്രങ്ങളുടെ ഭാരവാഹികളും ശിഷ്യരും ആദരാഞ്ജലി അർപ്പിച്ചു. ഭാര്യ: ശാന്തകുമാരി. മക്കൾ: ശിവ പ്രസാദ് (അധ്യാപകൻ, രാമവർമ ഹൈസ്കൂൾ, ചെറായി), ശിവാനന്ദൻ (പുരാരേഖ വകുപ്പ്, എറണാകുളം), ശിവപ്രിയ ( അധ്യാപിക, ഗവ. എൽ.പി.എസ്, കോട്ടുവള്ളി). മരുമക്കൾ: ദീപ്തി, സജിത്ത്.