കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഡയറക്ടറും സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും എഴുത്തുകാരനുമായ തൃക്കാക്കര നന്ദനത്തില്‍ ഡോ. കെ.ജി. നായര്‍ (കെ. ഗോപാലകൃഷ്ണന് നായര്‍ -86) നിര്യാതനായി.
ഡല്‍ഹി സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. 1995 ല്‍ കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിന്റെ സ്ഥാപക മേധാവിയായി. വ്യവസായിക-ലാബ് ഉപകരണങ്ങളുടെ കൃത്യത നിര്‍ണയിക്കാനും ഗവേഷണഫലങ്ങളുടെ വിശകലനത്തിനുമായി സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രമായ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ (സ്റ്റിക്) പ്രോജക്ട് രൂപകല്പനയുടെ ഭാഗമായി. കുസാറ്റിൽ ശാസ്ത്ര സമൂഹകേന്ദ്രവും (സി-സിസ്) സയന്‍സ് പാര്‍ക്കും സ്ഥാപിച്ചു. ഡോ. വെളിയനാട് ഗോപാലകൃഷ്ണന് നായര്‍ എന്ന തൂലികനാമത്തിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ശാസ്ത്രജ്ഞന്മാരുടെ ജീവിതകഥകളെ മുന്‍നിര്‍ത്തി ‘ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകള്‍’ പുസ്തകം പുറത്തിറക്കി. 190 ഗവേഷണ പ്രബന്ധവും നൂറ്റിമുപ്പതിലധികം ശാസ്ത്രലേഖനങ്ങളും ശാസ്ത്ര കവിതസമാഹാരവും മൂന്ന് ശാസ്ത്രപുസ്തകവും രചിച്ചു. ശാസ്ത്ര പുസ്തകങ്ങളുടെ പരിഭാഷകനായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രവര്‍ത്തിച്ചു. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഹോമി ജെ. ബാബ പുരസ്കാരം, 2008 ല്‍ സ്വദേശി സയന്‍സ് അവാര്‍ഡ്, 2009 ലെ കൊച്ചിന് റോട്ടറി അവാര്‍ഡ്, 1975 ലെ കേരള സര്‍ക്കാറിന്റെ മികച്ച ശാസ്ത്രപുസ്തകത്തിന് പുരസ്കാരം എന്നിവ ലഭിച്ചു.
ഭാര്യ: പരേതയായ ഡോ. പി.കെ. നവനീതമ്മ. മക്കള്‍: ഡോ. ഗോപാല്‍ ഹരികുമാര്‍, ഡോ. ജി. ബാലകൃഷ്ണന് നായര്‍.